എരുമേലിയിൽ പാർക്കിങ് ഫീസ് കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. പാർക്കിങ്ങ് ഫീസ്, ശൗചാലയം ഉപയോഗിക്കുന്നതിനുള്ള യൂസർ ഫീ എന്നിവ ഏകീകരിക്കണമെന്നു ദേവസ്വം ബഞ്ച്. കലക്ടർ, ദേവസ്വം ബോർഡ്, എരുമേലി പഞ്ചായത്ത്‌ അധികൃതർ എന്നിവർക്കാണ് നിർദേശം നൽകി

ദേവസ്വം ബോർഡിന്‍റെ പറക്കിങ്ങ് ഫീസ് നിരക്കും സ്വകാര്യ ഗ്രൗണ്ടുകളിലെ നിരക്കുകളും വ്യത്യസ്തമാണ് ശൗചാലയ യൂസർ ഫീ നിരക്കിലും വിവിധ നിരക്കുകൾ ഈടാക്കുന്നുണ്ട്.

New Update
highcourt

എരുമേലി: ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിൽ വ്യത്യസ്ത നിരക്കിൽ ഫീസ് ഈടാക്കുന്നെന്ന ഹർജിയിൽ ഫീസ് ഏകീകരിക്കാൻ നിർദേശം നൽകി ഹൈക്കോടതി ദേവസ്വം ബെഞ്ച്.

Advertisment

പാർക്കിങ്ങ് ഫീസ്, ശൗചാലയം ഉപയോഗിക്കുന്നതിനുള്ള യൂസർ ഫീ എന്നിവ ഏകീകരിക്കണമെന്നാണ് നിർദേശം. കോട്ടയം ജില്ലാ കലക്ടർ, ദേവസ്വം ബോർഡ്, എരുമേലി പഞ്ചായത്ത്‌ അധികൃതർ എന്നിവർ ചേർന്ന് ഫീസ് കൃത്യപ്പെടുത്തണമെന്ന് കോടതി നിർദേശം നൽകി. എരുമേലി സ്വദേശി മനോജ്‌ എസ്. നായർ ആണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്.

ദേവസ്വം ബോർഡിന്‍റെ പറക്കിങ്ങ് ഫീസ് നിരക്കും സ്വകാര്യ ഗ്രൗണ്ടുകളിലെ നിരക്കുകളും വ്യത്യസ്തമാണ് ശൗചാലയ യൂസർ ഫീ നിരക്കിലും വിവിധ നിരക്കുകൾ ഈടാക്കുന്നുണ്ട്.

ഇത്തവണ സീസണിൽ ഒട്ടേറെ പരാതികളാണ് അമിത ഫീസ് സംബന്ധിച്ച് ഉയർന്നത്. പലപ്പോഴും ഫീസ് നിരക്കിന്‍റെ ബോർഡുകൾ മറച്ചു വയ്ക്കുന്നതായി പരാതിയുണ്ട്.

റവന്യു കൺട്രോൾ റൂം ഫോൺ നമ്പറിൽ ബന്ധപ്പെട്ട് അറിയിച്ച പരാതികളിലാണ് നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞത്.

Advertisment