അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. വീട്ടിലെ വളര്‍ത്തുനായ ചത്തത് രണ്ടാഴ്ച മുന്‍പ്

ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈറല്‍ പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ ചുമയും അനുഭവപ്പെട്ടു

New Update
Untitledagan

കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി പടയാട്ടി ജെനീറ്റയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

Advertisment

കുട്ടി മരിച്ച ദിവസം തന്നെ അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തിരുന്നു. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി കണ്ടെത്തിയത്.


ജെനീറ്റയുടെ വീട്ടിലെ നായയും രണ്ട് ആഴ്ച മുന്‍പാണ് ചത്തത്. ബാലികയുടെ മരണകാരണം വ്യക്തമാകാന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.


കഴിഞ്ഞ ചൊവ്വാഴ്ച ജെനീറ്റയ്ക്ക് പനി ബാധിച്ചു. ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈറല്‍ പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ ചുമയും അനുഭവപ്പെട്ടു.

തുടര്‍ന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വയറുവേദനയും അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോകുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു. ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment