ഗോവയില്‍ നിന്ന് മൈദയുമായി വരുന്ന ലോറി. രഹസ്യ വിവരം കിട്ടി മലപ്പുറത്ത് പരിശോധന.  10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തൃശ്ശൂര്‍ സ്വദേശികളായ സജീവ് (42), മനോജ് (46) എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം താനൂര്‍ പുത്തന്‍തെരുവിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്. 

New Update
police

താനൂര്‍: മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 10,430 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു. 300 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്. 

Advertisment

മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് അഡീഷണല്‍ കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് പാര്‍ട്ടിയും തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്. 


 

തൃശ്ശൂര്‍ സ്വദേശികളായ സജീവ് (42), മനോജ് (46) എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം താനൂര്‍ പുത്തന്‍തെരുവിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്. 



കാനുകളില്‍ സ്പിരിറ്റ് നിറച്ച് അടുക്കിവെച്ച ശേഷം അതിന് പുറത്ത് മൈദയുടെ ചാക്കുകള്‍ നിരത്തിയാണ് ലോറി എത്തിയത്. പുറത്തു നിന്ന് നോക്കുമ്പോള്‍ മൈദയുമായി പോകുന്ന ലോറിയാണെന്ന് മാത്രമേ തോന്നുകയുണ്ടായിരുന്നുള്ളൂ. 



എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു. രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗോവയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ലോഡ് എന്നാണ് ഇവര്‍ നല്‍കിയ വിവരം. 

അതിനപ്പുറം ഇവര്‍ക്ക് മറ്റ് വിവരങ്ങള്‍ അറിയില്ല. തൃശ്ശൂരില്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ ആര്‍ക്കാണ് സ്പിരിറ്റ് കൈമാറുന്നതെന്നതോ ഇവര്‍ക്ക് അറിയില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Advertisment