മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ: സെപ്റ്റംബർ 10 നകം തീരുമാനം വേണമെന്ന് ഹൈക്കോടതി നിർദേശം. ഇത് അവസാന അവസരമെന്നും കേന്ദ്രത്തോട് ഹൈക്കോടതി

New Update
CHOORAL MALA HIGH COURT

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്. 

Advertisment

സെപ്റ്റംബർ 10 നകം കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അന്തിമ തീരുമാനം കോടതിയെ അറിയിക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹർജിയെ പരിഗണിച്ചിരുന്നു. 

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിൽ എന്തു നടപടി എടുത്തുവെന്ന് കോടതി നേരിട്ട് കേന്ദ്രസർക്കാറിനോട് ചോദിച്ചു. കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നാലാഴ്ച കൂടി സമയം വേണമെന്നും മറുപടി നൽകി. ഇത് ഹൈക്കോടതിക്ക് അംഗീകരിക്കാനായില്ല. 

"ഇത് അവസാന അവസരമാണ്. സെപ്റ്റംബർ 10 നകം കോടതി അറിയിക്കണം" എന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശം നൽകി. ഓണത്തിന് ശേഷം മാത്രം തീരുമാനം അറിയിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ സുന്ദരേശൻ കോടതിയെ അറിയിച്ചു.

ഹൈക്കോടതി, ദുരിതബാധിതരുടെ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളിയ സാഹചര്യത്തിൽ, എന്തുകൊണ്ട് കേന്ദ്ര സർക്കാർ ഇതിലും നടപടി സ്വീകരിച്ചില്ല എന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ മറുപടി ലഭിക്കാത്തതിനാൽ കേസ് സെപ്റ്റംബർ 10 നകം വീണ്ടും പരിഗണിക്കാൻ മാറ്റി.

Advertisment