തൊമ്മൻകുത്തിൽ ഇന്ന് നടന്നത് ദുഃഖവെള്ളിയാഴ്ചയിലെ 'കുരിശിൻ്റെ വഴി' ചടങ്ങിനെ അപമാനിക്കൽ. തർക്കഭൂമിയിലെ 14 -ാം സ്ഥലത്ത് കുരിശ് സ്ഥാപിക്കാതെ 5 മിനിട്ട് പ്രാർത്ഥന നടത്തി മടങ്ങിക്കൊള്ളാം എന്ന് വിശ്വാസികൾ പറഞ്ഞിട്ടും ചെവികൊടുക്കാതെ വനംവകുപ്പിൻ്റെ കാടത്തരം. ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുന്നതാര് ?

ഇന്ന് കുരിശിൻ്റെ വഴി പതിനാലാം സ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്പോഴാണ് വനം ഉദ്യോഗസ്ഥരെത്തി ചടങ്ങുകൾ തടസപ്പെടുത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
thommankuthu church-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തൊടുപുഴ: തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളിയുടെ നാരങ്ങാനത്തെ കുരിശടി തകർത്ത വനംവകുപ്പ് വിശ്വാസികളോട് കാണിക്കുന്നത് തനി കാടത്തരം.

Advertisment

വനം ഉഗ്യോഗസ്ഥർ പിഴുതെറിഞ്ഞ കുരിശ് നിന്ന പതിനാലാം സ്ഥലത്ത് കുരിശ് സ്ഥാപിക്കാതെ തന്നെ കുരിശിൻ്റെ വഴിയുടെ പതിനാലാം സ്ഥലത്തെ 5 മിനിട്ട് പ്രാർത്ഥന ചൊല്ലി മടങ്ങിപ്പോരാം എന്ന വിശ്വാസികളുടെ ന്യായമായ ആവശ്യത്തിനുപോലും ഇന്ന് വനംവകുപ്പ് അനുമതി നൽകിയില്ല.


ക്രൈസ്തവ വിശ്വാസികളുടെ ഒരു വർഷത്തെ ഏറ്റവും വൈകാരികവും വിശ്വാസപരവുമായ ചടങ്ങുകൾ നടക്കുന്ന ദുഃഖവെള്ളി ദിവസമായിരുന്നു വിശ്വാസികളുടെ മേലുള്ള വനംവകുപ്പിൻ്റെ കാടത്തരം അരങ്ങേറിയത്.

thommankuthu church-4

രാവിലെ സെൻ്റ് തോമസ് ദേവാലയത്തിലെ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് പിന്നാലെയാണ് പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ചത്. പതിനാലാം സ്ഥലത്ത് സ്ഥിതിചെയ്യുന്ന 'തർക്കഭൂമിയിലെ' കുരിശാണ് വിശുദ്ധവാരത്തിന് തലേ ദിവസം ഉദ്യോഗസ്ഥർ തകർത്തത്.

ഇന്ന് കുരിശിൻ്റെ വഴി പതിനാലാം സ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്പോഴാണ് വനം ഉദ്യോഗസ്ഥരെത്തി ചടങ്ങുകൾ തടസപ്പെടുത്തിയത്.


തൊമ്മൻകുത്തിലെ ആയിരക്കണക്കിന് വിശ്വാസികളുടെ അനുഷ്ഠാനമാണ് ഉദ്യോഗസ്ഥർ തടസപ്പെടുത്തുകയും അപമാനിക്കയും ചെയ്തത്. ഇതോടെ പ്രാർത്ഥനാന്തരീക്ഷം പെട്ടെന്ന് അലങ്കോലമായി. 


തർക്ക സ്ഥലത്ത് കുരിശ് സ്ഥാപിക്കില്ലെന്നും പ്രാർത്ഥന നടത്തി മടങ്ങുമെന്നും വിശ്വാസികൾ ഉറപ്പു നൽകിയെങ്കിലും വനം ഉദ്യോഗസ്ഥർ കേട്ട ഭാവം നടിച്ചില്ല.

thommathommankuthu churchnkuthu church

എന്നാൽ ഒരു ദിവസം വിശ്വാസികൾ ഈ സ്ഥലത്ത് പ്രവേശിച്ച് ഇവിടെ കുരിശു സ്ഥാപിക്കാതെ തന്നെ പ്രാർത്ഥന നടത്തി മടങ്ങി. ആ വിശ്വാസികൾക്കെതിരെ കേസെടുക്കാനാണ് ഇപ്പോൾ വനം വകുപ്പിൻ്റെ തീരുമാനം.

Advertisment