ഇടുക്കി ഡിസിസി പ്രസിഡന്‍റിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങി. സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്നാവശ്യം. സേനാപതി വേണു, കെഎസ് അരുണ്‍, ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവര്‍ക്ക് മുന്‍ഗണന. ജില്ലയില്‍ നിന്ന് കെപിസിസി ഭാരവാഹിത്വങ്ങളിലേയ്ക്കും പുതുമുഖങ്ങളെ കൊണ്ടുവരണമെന്നാവശ്യം. പാര്‍ട്ടിയെ വെല്ലുവിളിച്ചവരെയും വൈകുന്നേരം കാറില്‍ കെട്ടിവച്ച് കൊണ്ടുപോകേണ്ടിവരുന്നവരെയും പരിഗണിക്കരുതെന്നാവശ്യം !

കെപിസിസി പുനസംഘടനയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുപോലെ പ്രവര്‍ത്തകരെ ആവേശം കൊളളിക്കുന്ന പുതു തലമുറ നേതാക്കളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.

New Update
bijo mani senapathi venu joy vettikuzhy ks arun
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇടുക്കി: പുനസംഘടനയില്‍ സിപി മാത്യു ഡിസിസി പ്രസിഡന്‍റ് പദവിയില്‍ നിന്നും ഒഴിവാക്കപ്പെടും എന്നുറപ്പായതോടെ പുതിയ പ്രസിഡന്‍റിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമായി.

Advertisment

പദവിയ്ക്കായി നേതാക്കളും ഗ്രൂപ്പുകളും കളം നിറഞ്ഞതോടെ നേതൃത്വവും ആശയക്കുഴപ്പത്തിലായി. പഴയ നേതാക്കളായ അഡ്വ. എസ് അശോകന്‍, എംഎന്‍ ഗോപി എന്നിവര്‍ക്കു വേണ്ടി അതാത് ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. പുതിയ പ്രസിഡന്‍റ് ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണെങ്കില്‍ ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവരുടെ പേരുകള്‍ സജീവമാണ്.


അതേസമയം, കെപിസിസി പുനസംഘടിപ്പിച്ച അതേ മാതൃകയില്‍ പുതിയ നേതാക്കളെ പദവിയിലെത്തിക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മൂന്‍തൂക്കം. അത്തരം നീക്കങ്ങളില്‍ അഡ‍്വ. സേനാപതി വേണുവിന്‍റെ പേരിനാണ് ഭൂരിപക്ഷ പിന്തുണ. യുവാക്കള്‍ക്കാണ് പ്രാതിനിധ്യമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസി‍ഡന്‍റ് കെഎസ് അരുണിന് സാധ്യതയുണ്ട്.


പുനപ്രതിഷ്ഠകള്‍ വേണ്ട

ജില്ലാ നേതൃത്വങ്ങളില്‍ ഡിസിസി പുനസംഘടനയില്‍ കണ്ടു പഴകിയ മുഖങ്ങളെ ഒഴിവാക്കി പുതിയ നേതൃത്വം വരണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നേരത്തെ പറഞ്ഞുകേട്ടിരുന്ന എസ് അശോകന്‍ വര്‍ഷങ്ങളായി യുഡിഎഫ് ജില്ലാ ചെയര്‍മാനാണ്. എംഎന്‍ ഗോപിയും വര്‍ഷങ്ങളായി നേതൃതലത്തിലുള്ള നേതാവാണ്. ജോയി വെട്ടിക്കുഴി കേരള കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ നേതാവാണ്. പതിറ്റാണ്ടുകളായി ജില്ലാ തലത്തില്‍ സജീവവുമാണ്.

s ashokan mn gopi

ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണ് പ്രസിഡന്‍റ് എന്നു തീരുമാനിക്കുകയും പുതുതലമുറ യുവ നേതാവ് വേണമെന്നാണ് ആവശ്യമെങ്കില്‍ യുവ നേതാവ് ബിജോ മാണിക്കാണ് സാധ്യത.


അതേസമയം, കോട്ടയത്ത് ആര് ഡിസിസി പ്രസിഡന്‍റാകും എന്നതിനെ ആശ്രയിച്ചാകും ഇടുക്കിയിലെ പായ്ക്കേജ്. കോട്ടയത്ത് സീറോ മലബാര്‍ സഭയില്‍ നിന്നുള്ള നേതാവിനെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം എന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. അതുണ്ടായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.


അങ്ങനെ വന്നാല്‍ നായര്‍, ഈഴവ പരിഗണനയായിരിക്കും ഇടുക്കിയിലുണ്ടാകുക. അതില്‍ തന്നെ ഈഴവ വിഭാഗത്തിനാണ് മുന്‍ഗണന. അതില്‍ പുതിയൊരു നേതാവ് ജില്ലാ പദവിയിലേയ്ക്ക് വരണമെന്നാണ് തീരുമാനമെങ്കില്‍ അഡ്വ. സേനാപതി വേണുവിന് നറുക്ക് വീഴും. ഈ വിഭാഗത്തില്‍ നിന്നുള്ള യുവ നേതാവിനാണ് പരിഗണനയെങ്കില്‍ യുവ നേതാവ് കെ.എസ് അരുണിന് നറുക്ക് വീഴും.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പദവിയില്‍ തിളങ്ങിയ യിവ നേതാവാണ് അരുണ്‍. ഡിസിസി വൈസ് പ്രസിഡന്‍റുമാണ്.

കെപിസിസി പുനസംഘടനയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുപോലെ പ്രവര്‍ത്തകരെ ആവേശം കൊളളിക്കുന്ന പുതു തലമുറ നേതാക്കളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.


ഈഴവ വിഭാഗത്തില്‍ നിന്നാണ് പ്രസിഡന്‍റ് എങ്കില്‍ എസ് അശോകന്‍, റോയി കെ പൗലോസ് എന്നിവര്‍ക്കു പകരം ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവരെ കെപിസിസി പുനസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.


roy k poulose

നിയമസഭാ സീറ്റ് കിട്ടാത്തതിന്‍റെ പേരില്‍ വാടക അനുയായികളെ കൂട്ടി പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന വിധം പ്രവര്‍ത്തിച്ച നേതാക്കളെ വീണ്ടും കെപിസിസി ഭാരവാഹിത്വങ്ങളില്‍ ചുമതല ഏല്‍പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

വൈകുന്നേരമായാല്‍ വണ്ടിയില്‍ കെട്ടിവച്ച് കൊണ്ടുപോകേണ്ടിവരുന്ന നേതാക്കളെയും പരിഗണിക്കരുതെന്ന അടക്കം പറച്ചില്‍ പാര്‍ട്ടിയില്‍ സജീവമാണ്.

ഫലത്തില്‍ ഡിസിസി, കെപിസിസി ഭാരവാഹിത്വങ്ങളില്‍ നിന്നും സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്നതാണ് ഇടുക്കി കോണ്‍ഗ്രസിലെ പൊതുവികാരം.