ഇടുക്കിയിലെ കോണ്‍ഗ്രസിലും തലമുറ മാറിയേക്കും. ഡിസിസി അധ്യക്ഷ സ്ഥാനത്ത് കെഎസ് അരുണ്‍, ബിജോ മാണി എന്നിവര്‍ക്ക് മുന്‍ഗണന. ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹിത്വങ്ങളില്‍ ഇവര്‍ക്കു പുറമെ മാത്യു കെ ജോണ്‍, ടോണി തോമസ്, മനോജ് കൊക്കാട്, സേനാപതി വേണു, ജോയ് വെട്ടിക്കുഴി എന്നിവര്‍ പരിഗണനയില്‍. സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്തണമെന്നാവശ്യം

ജില്ലയില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ ഇടുക്കിയില്‍ മടക്കികൊണ്ടുവരണമെങ്കില്‍ ശക്തമായ നേതൃനിര തന്നെ വേണമെന്നാണാവശ്യം.

New Update
idukki congress
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇടുക്കി: ഡിസിസി പുനസംഘടനയില്‍ ഇടുക്കിയിലും പഴയ മുഖങ്ങള്‍ക്ക് പകരം പുതുമുഖങ്ങള്‍ക്ക് സാധ്യതയേറി. ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെഎസ് അരുണ്‍, സേനാപതി വേണു, ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവര്‍ക്കാണ് മുന്‍ഗണന.

Advertisment

ജില്ലയില്‍ നിന്ന് കെപിസിസി ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളിലേയ്ക്കും യുവത്വത്തിന് പരിഗണന നല്‍കണമെന്നാണാവശ്യം. ഇഎം ആഗസ്തി, എസ് അശോകന്‍, റോയ് കെ പൗലോസ്, ജോയ് തോമസ് എന്നീ സ്ഥിരം 'നാടകവേദി'ക്കാരെ ഒഴിവാക്കണമെന്നാണാവശ്യം.

joy thomas roy k opulose s ashokan em augusthy


ബിജോ മാണി, കെഎസ് അരുണ്‍, മാത്യു കെ ജോണ്‍, ടോണി തോമസ്, മനോജ് കൊക്കാട്ട് ഉള്‍പ്പെടെയുള്ള യുവനിരയെ കെപിസിസി സെക്രട്ടറിമാരായി പരിഗണിക്കണമെന്നാണാവശ്യം.


വര്‍ഷങ്ങളായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ സജീവമായ നേതാക്കളാണിവരെല്ലാം. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുമുണ്ട് ഇവര്‍. 

ജില്ലയില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ ഇടുക്കിയില്‍ മടക്കികൊണ്ടുവരണമെങ്കില്‍ ശക്തമായ നേതൃനിര തന്നെ വേണമെന്നാണാവശ്യം.


നിലവില്‍ ജില്ലയില്‍ ഒറ്റ എംഎല്‍എ പോലും കോണ്‍ഗ്രസിനില്ല. സാധ്യതയുണ്ടായിരുന്ന പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ നിലവിലെ നേതാക്കള്‍ മല്‍സരിച്ച് കാലുവാരിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയത്.


അന്ന് സീറ്റ് ലഭിക്കാത്തതിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് സമയത്ത് വിട്ടില്‍ അണികളെ വിളിച്ചുവരുത്തി പരസ്യമായി പാര്‍ട്ടിയെ വെല്ലുവിളിച്ച റോയ് കെ പൗലോസ്, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഇഎം ആഗസ്തി, നിലവില്‍ യുഡിഎഫ് ചെയര്‍മാനും, മുമ്പ് കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന എസ് അശോകന്‍ ഉള്‍പ്പെടെയുള്ള പഴയ മുഖങ്ങളൊക്കെ ഇപ്പോഴും പുനസംഘടനയില്‍ ഉന്നത പദവികള്‍ ലക്ഷ്യം വച്ച് രംഗത്തുണ്ട്. 

മുമ്പ് ഡിസിസി അധ്യക്ഷ പദവിയും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നവരാണിവര്‍. എന്നിട്ടും ഓരോ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ഒന്നിനൊന്ന് പിന്നോക്കം പോകുകയായിരുന്നു.

ഈ അവസ്ഥ പരിഹരിക്കണമെങ്കില്‍ പാര്‍ട്ടിയ്ക്ക് പുതിയ മുഖങ്ങള്‍ നേതൃത്വത്തിലേയ്ക്ക് വരണമെന്നാണാവശ്യം.

 

 

Advertisment