കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എയെ 'എക്സ് എംഎല്‍എ' എന്ന് അഭിസംബോധന ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സിപി മാത്യു. സിപിയുടെ നാവ് പിഴവ് എടുത്ത് തിരിച്ചടിച്ച് സണ്ണി ജോസഫ്. ഇടുക്കിയിലെ കോണ്‍ഗ്രസിന് എക്സ് എംഎല്‍എമാരെ മാത്രമേ പരിചയമുള്ളു, ഇനി അത് പോരാ എംഎല്‍എമാരെ സൃഷ്ടിച്ചാല്‍ ഈ 'നാവ് പിഴവ് ' പരിഹരിക്കപ്പെടുമെന്നും കെപിസിസി പ്രസിഡന്‍റിന്‍റെ ഉപദേശം

സിപി മാത്യുവിന് തന്‍റെ ജില്ലയില്‍ എക്സ് എംഎല്‍എമാരെ മാത്രമേ പരിചയമുള്ളു എന്നും എന്നാല്‍ ഇനി അങ്ങനെ ആകാന്‍ പാടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

New Update
sunny joseph cp mathew
Listen to this article
0.75x 1x 1.5x
00:00 / 00:00

തൊടുപുഴ: ജില്ലാ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിന് നാവ് പിഴ. ആ നാവ് പിഴ ഏറ്റുപിടിച്ച് ഇടുക്കിയിലെ കോണ്‍ഗ്രസിനെയും പ്രസിഡന്‍റിനെയും ഇരുത്തി പൊരിച്ച് സണ്ണി ജോസഫും.

Advertisment

ഡിസിസി പ്രസിഡന്‍റിന് തന്‍റെ സംസ്ഥാന പ്രസിഡന്‍റ് സണ്ണി ജോസഫ് സിറ്റിംങ്ങ് എംഎല്‍എ ആണോ എക്സ് എംഎല്‍എ ആണോ എന്നതില്‍ നിശ്ചയമില്ലാതെ പോയതാണ് കൗതുകമായത്.


ഡിസിസി പ്രസിഡന്‍റ് പ്രസംഗത്തിനിടെ സണ്ണി ജോസഫ് എക്സ് എംഎല്‍എ എന്നാണ് അഭിസംബോധന ചെയ്തത്. ഇടുക്കിയിലെ നേതാവായ സിപി മാത്യുവിന് കണ്ണൂരില്‍ ആരൊക്കെയാണ് പാര്‍ട്ടി എംഎല്‍എമാര്‍ എന്ന് അറിയാതെ പോകുന്നതിനെ കുറ്റം പറയാനാവില്ലല്ലോ. മാത്രമല്ല, മാത്യുവിന്‍റെ പ്രായം കൂടി പരിഗണിക്കുകയും വേണം. ഓര്‍മ്മപിശക് ഒക്കെ ആകാം.

പക്ഷേ, ദിവസങ്ങള്‍ക്ക് മുമ്പ് കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് ചുമതലയേറ്റപ്പോള്‍ അദ്ദേഹം പേരാവൂര്‍ എംഎല്‍എ ആണെന്നും 3 തവണയായി അവിടെ തുടര്‍ച്ചയായി ജയിച്ചു വരികയാണെന്നും കെകെ ശൈലജയെ തോല്‍പിച്ച നേതാവാണ് എന്നതുമൊക്കെ സകലമാന മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നതാണ്. അതൊന്നും സിപി മാത്യുവിന് ഓര്‍മ്മയില്ലാതെ പോയി.

എന്തായാലും തുടര്‍ന്ന് പ്രസംഗിച്ച കെപിസിസി പ്രസിഡന്‍റ്, താന്‍ അതിന് സിപി മാത്യുവിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്.

sunny joseph thodupuzha convension

കാരണം, സിപി മാത്യുവിന് തന്‍റെ ജില്ലയില്‍ എക്സ് എംഎല്‍എമാരെ മാത്രമേ പരിചയമുള്ളു എന്നും എന്നാല്‍ ഇനി അങ്ങനെ ആകാന്‍ പാടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.


വരുന്ന തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാര്‍ട്ടിക്ക് ജില്ലയില്‍ എംഎല്‍എമാര്‍ ഉണ്ടാകണമെന്നും അതില്ലാത്തതുകൊണ്ടാണ് ഡിസിസി പ്രസിഡന്‍റ് എക്സ് എംഎല്‍എ എന്ന് ഉരിയാടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രസംഗത്തില്‍ ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് സിപി മാത്യു നടത്തിയ പരാമര്‍ശവും ശ്രദ്ധേയമായി. കത്തോലിക്കരുടെ വിശുദ്ധ കുര്‍ബാന മധ്യേ, 'ഇനിയൊരു ബലി അര്‍പ്പിക്കുവാന്‍ താന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ..' എന്ന് പറയുന്നതുപോലെ ഇനി ഇതുപോലെ മറ്റൊരു കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ ഡിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന് തനിക്കറിഞ്ഞുകൂടാ... എന്നായിരുന്നു മാത്യുവിന്‍റെ പരിഭവം.

cp mathew thodupuzha convension

മാറിയാലും ഇല്ലെങ്കിലും ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.