ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാലാ ബില്ലിനെ സ്വാഗതം ചെയ്ത് ഇഫ്കോ

New Update
iffco

കൊച്ചി: ലോക്സഭയില്‍ ത്രിഭുവന്‍ സഹകാരി ബില്‍ അവതരിപ്പിച്ചതിനെ ലോകത്തിലെ ഒന്നാം നമ്പര്‍  സഹകരണ സ്ഥാപനമായ ഇഫ്കോ സ്വാഗതം ചെയ്തു. സഹകരണ മേഖലയില്‍ പുതുമകളും ഗവേഷണവും പ്രോല്‍സാഹിപ്പിക്കാന്‍ ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാല വഴിയൊരുക്കുമെന്ന് ഇഫ്കോ ചൂണ്ടിക്കാട്ടി. 

Advertisment

ത്രിഭുവന്‍ സഹകരണ സര്‍വ്വകലാശാല തൊഴില്‍ സാധ്യതപ്രൊഫഷണല്‍ വികസനംസംരംഭകത്വം എന്നിവയിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. 'സഹകാര്‍ സെ സമൃദ്ധിഎന്ന ദൗത്യ പ്രസ്താവനയ്ക്ക് അനുസൃതമായാണ് ഈ നീക്കം.  ഇത് സഹകരണ സംഘങ്ങളെ പ്രാദേശിക തലത്തില്‍ നിന്ന് ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിക്കും.


സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്തിന് ആദ്യമായി സഹകരണ സര്‍വ്വകലാശാല ലഭിക്കുകയാണെന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ആഭ്യന്തരസഹകരണ മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.  ഗ്രാമീണ സമ്പദ്ഘടനസ്വയം തൊഴില്‍ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവ ശക്തമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സഹകരണ മേഖലയില്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ചരിത്രപമായ ചുവടുവെപ്പാണ് ഈ സര്‍വ്വകലാശാല സ്ഥാപിക്കുന്ന നടപടിയെന്നും സഹകരണ മേഖലയില്‍ പുതിയ വിപ്ലവങ്ങളാവും സര്‍വ്വകലാശാല സൃഷ്ടിക്കുകയെന്നും  ഇഫ്കോ മാനേജിങ് ഡയറക്ടര്‍ ഡോ. ഉദയ് ശങ്കര്‍ അവസ്തി പറഞ്ഞു.

Advertisment