ഐഎന്‍എസ് വിക്രാന്ത് നയിക്കും.. യുദ്ധക്കപ്പലുകളും ചെറുകപ്പലുകളും പായ്ക്കപ്പലുകളും പിന്നില്‍ അണിനിരക്കും. മിഗ്-2, മിഗ്- 29, സീകിങ് ഡബ്ല്യു എസ് 61-പി 8 വിമാനങ്ങള്‍ വ്യോമ കരുത്തുകാട്ടും. ശംഖുംമുഖം കടലും ആകാശവും തയാറെടുക്കുന്നത് വിസ്മയ കാഴ്ചകള്‍ക്ക്

പരിപാടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണയുമുണ്ട്.

New Update
1001441362

തിരുവനന്തപുരം: ശംഖുംമുഖം കടലും ആകാശവും തയാറെടുക്കുന്നത് വിസ്മയ കാഴ്ചകള്‍ക്ക്. നാവിക സേനാദിനത്തോടനുബന്ധിച്ചു ശംഖുംമുഖം കടലും ആകാശത്തുമായി നടക്കുന്ന സേനാഭ്യാസങ്ങള്‍ക്ക് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

Advertisment

ഡിസംബര്‍ മൂന്നിന് സേനാംഗങ്ങള്‍ നടത്തുന്ന പ്രകടത്തിന്റെ ഫുള്‍ഡ്രസ് റിഹേഴ്സല്‍ ഇന്നും ഡിസംബര്‍-ഒന്നിനും നടക്കും.

പ്രകടനത്തിനെത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും സജ്ജമാക്കിക്കഴിഞ്ഞു.

അതീവ സുരക്ഷാമേഖലയായുള്ള ഇവിടെ നിരീക്ഷണ ക്യാമറകളും സേനയുടെയും പോലീസിന്റെയും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പലടക്കം ഐഎന്‍എസ് വിക്രാന്ത്, സേനയുടെ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള സേനയുടെ യുദ്ധക്കപ്പലുകളും ചെറുകപ്പലുകളും പായ്ക്കപ്പലുകളും മിഗ്-2, മിഗ്- 29, സീകിങ് ഡബ്ല്യു എസ് 61-പി 8 വിമാനങ്ങള്‍, ഹെലികോപ്റ്റര്‍ വിഭാഗത്തിലുള്ള ചേതക്, ധ്രുവ്, കാമോവ് കെ-31, അക്രോബാറ്റിക് പ്രകടനത്തിനുള്ള കിരണ്‍ വിമാനങ്ങള്‍, ദേശീയ പതാകയുടെ നിറത്തിലുള്ള പാരഷൂട്ടുകളില്‍നിന്ന് കപ്പലുകളിലേക്കും കരയിലേക്കും പറന്നിറങ്ങുന്ന പാരഷൂട്ട് ട്രൂപ്പുകള്‍, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി കപ്പലിലെത്തിക്കുന്നത്, രാജ്യാന്തര കടലതിര്‍ത്തി ലംഘിച്ചെത്തുന്ന ഭീകരരെ ആകാശമാര്‍ഗവും കടല്‍മാര്‍ഗവും സേനയുടെ കപ്പലുകളും വിമാനങ്ങളും തുരത്തി യോടിക്കുന്ന തടക്കമുള്ള ആവേശകരമായ ദൃശ്യവിസ്മയങ്ങളായിരിക്കും ശംഖുംമുഖത്തെ കടലിലും ആകാശത്തും നാവികസേനാംഗങ്ങള്‍ നടത്തുക.

 സേനയുടെ പോരാട്ടവീര്യവും കഴിവും തെളിയിക്കുന്ന കടല്‍ ശക്തിപ്രകടത്തിനാണ് ശംഖുംമുഖം ഡിസംബര്‍ മൂന്നിന് വേദിയാകുന്നത്.

 സേനയുടെ വിവിധ യുദ്ധക്കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനു യുദ്ധമുഖത്ത് ഉപയോഗിക്കുന്ന പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും ശംഖുംമുഖത്തെ കടലിലും ആകാശത്തും കാണികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കും.

കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ഡെമോ എന്ന ദൃശ്യവിസ്മയമൊരുക്കുക.

ശക്തിപ്രകടനം നടത്തുന്ന ഡിസംബര്‍ മൂന്നിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് മുഖ്യാതിഥിയായെത്തുന്നത്.

 നാവികസേനാമേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

പരിപാടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണയുമുണ്ട്.

 രാഷ്ട്രപതിക്കും നാവികസേനാ മേധാവിയടക്കമുള്ള വിവിധ സേനാതലവന്‍മാര്‍ക്കും ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കുമുള്ള പവിലിയനുകളും സജ്ജമാക്കിക്കഴിഞ്ഞു.

Advertisment