മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു. യാത്രക്കാരെ ഇറക്കി വരുന്ന സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം. ബസിലുണ്ടായിരുന്ന പണവും കത്തിനശിച്ചു

New Update
IRITTY BUS FIRE

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ ഇറക്കി വരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് ബസിൽ ഡ്രൈവറും സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർ ബസിൽനിന്ന് പുറത്തേക്കുചാടി രക്ഷപ്പെട്ടു.

Advertisment

വീരാജ്പേട്ടയിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് ചുരത്തിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തുവെച്ച് കത്തിയത്. മട്ടന്നൂരിൽനിന്ന് വീരാജ്പേട്ടയിലേക്ക് യാത്രക്കാരുമായി പോയതായിരുന്നു ബസ്. കർണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവരും വിദ്യാർഥികളുമായിരുന്നു ബസിലെ യാത്രക്കാർ. 

തിങ്കളാഴ്ച രാവിലെ ആറോടെ ഓട്ടത്തിനിടയിൽ ക്ഷേത്രത്തിന് സമീപത്തെ വളവിൽ വെച്ച് തീപിടിക്കുകയായിരുന്നു. ഡ്രൈവർ കളറോഡ് സ്വദേശി ഷമീർ, സഹായി മാലൂർ സ്വദേശി സുഹൈൽ എന്നിവരാണ് ബസിലുണ്ടായിരുന്നത്.

ബസിന്റെ പിറകിൽനിന്ന് എന്തോ പൊട്ടിയതായി കേൾക്കുകയും ഉടൻ തീ ആളിപ്പടരുകയായിരുന്നെന്നും ഡ്രൈവർ ഷമീർ പറഞ്ഞു. ഇവിടെ മൊബൈൽ നെറ്റ് വർക്കില്ലാത്തതിനാൽ ഇതുവഴി വന്ന വാഹനങ്ങളിലെ ആളുകളോട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കാൻ പറയുകയായിരുന്നു. 

ഏകദേശം ഒരു മണിക്കൂറോളം ബസ് കത്തിയപ്പോഴാണ് ഇരിട്ടിയിൽനിന്നും ഗോണിക്കുപ്പയിൽനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്.

അപ്പോഴേക്കും ബസ് പൂർണമായും കത്തിയിരുന്നു. ബസിലുണ്ടായിരുന്ന പണവും കത്തിനശിച്ചിട്ടുണ്ട്. ബസ് കത്തിയതിനെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലൂടെയുള്ള ഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു. 

Advertisment