ജയിലില്‍ നിന്നിറങ്ങിയ ആളെ പോസ്റ്റില്‍ കെട്ടിയിട്ട് അഞ്ചംഗ സംഘം മര്‍ദിച്ചു. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി. പരാതിക്കാരിയുടെ ബന്ധുക്കളാണ്  മര്‍ദ്ദിച്ചത്. അഞ്ചു പേര്‍ക്കെതിരെ കേസ്. ഇവര്‍ ഒളിവിലെന്ന് സൂചന

ജയിലില്‍ നിന്നിറങ്ങി ബന്ധുവീട്ടിലേക്കാണ് കുഞ്ഞുമൊയ്തീന്‍ പോയത്. പട്ടാപ്പകല്‍ ഇവിടെ നിന്നും വലിച്ചിറക്കി ജീപ്പില്‍ വച്ചും പോസ്റ്റില്‍ കെട്ടിയിട്ടുമാണ് തന്നെ മര്‍ദിച്ചതെന്ന് കുഞ്ഞുമൊയ്തീന്‍ പറയുന്നു

New Update
KERALA POLICE

കോഴിക്കോട്: താമരശ്ശേരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ ആളെ ആള്‍ക്കൂട്ടം മര്‍ദിച്ചെന്ന് പരാതി. പെരുമ്പള്ളി സ്വദേശി കുഞ്ഞുമൊയ്തീനാണ് മര്‍ദനമേറ്റത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. 

Advertisment

സ്ത്രീയോട് മോശമായി പെരുമാറി എന്ന കേസില്‍ കുഞ്ഞുമൊയ്തീന്‍ റിമാന്‍ഡിലായിരുന്നു. ഈ കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളാണ് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കുഞ്ഞുമൊയ്തീനെ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.


ജയിലില്‍ നിന്നിറങ്ങി ബന്ധുവീട്ടിലേക്കാണ് കുഞ്ഞുമൊയ്തീന്‍ പോയത്. പട്ടാപ്പകല്‍ ഇവിടെ നിന്നും വലിച്ചിറക്കി ജീപ്പില്‍ വച്ചും പോസ്റ്റില്‍ കെട്ടിയിട്ടുമാണ് തന്നെ മര്‍ദിച്ചതെന്ന് കുഞ്ഞുമൊയ്തീന്‍ പറയുന്നു.


ഒരു പഞ്ചായത്ത് മെമ്പറാണ് തന്നെ അഴിച്ചുവിട്ടതെന്നും കുഞ്ഞുമൊയ്തീന്‍ പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദനത്തിന് പിന്നാലെ കുഞ്ഞുമൊയ്തീന്‍ ആശുപത്രിയില്‍ ചികിത്സ തേടി.


വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുറഹ്‌മാനാണ് ഒന്നാം പ്രതി. അബ്ദുറഹ്‌മാന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവില്‍ പോയെന്നാണ് സൂചന.

 

Advertisment