കാലക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരാഴ്ചയായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ആരോപണം

ഇതില്‍ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അറബിക് ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്ന പി.ജി വിദ്യാര്‍ഥിനികളില്‍ നാലു പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.

New Update
WATER

മലപ്പുറം: കാലക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നു. യൂണിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്. 

Advertisment

ഇതില്‍ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അറബിക് ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്ന പി.ജി വിദ്യാര്‍ഥിനികളില്‍ നാലു പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.
 


മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്. കുട്ടികള്‍ക്ക് അസ്വസ്ഥതകള്‍ എന്തെങ്കിലും തോന്നിയാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ വിശദീകരണം. 


സര്‍വകലാശാല  ക്യാംപസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത് പാറക്കടവ് പുഴയില്‍ നിന്നും സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കുളത്തില്‍ നിന്നുമാണ്.


ലേഡീസ്, മെന്‍സ് ഹോസ്റ്റലുകള്‍, മുന്നൂറിലധികം ക്വാര്‍ട്ടേഴ്സുകള്‍, സ്‌കൂള്‍, ഭരണകാര്യാലയം പരീക്ഷാഭവന്‍ ഉള്‍പ്പെടെ വിവിധ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് പ്രതിദിനം 15 മുതല്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം വരെയാണ് ക്യാംപസില്‍ ഉപയോഗിക്കുന്നത്. 


എല്ലാ മാസവും വെള്ളത്തിന്റെ പരിശോധന നടത്താറുണ്ടെന്നും ഈ മാസം ആദ്യം വെള്ളം പരിശോധിച്ചിട്ടുണ്ടെന്നും സര്‍വകലാശാല എഞ്ചിനീയറിങ് വിഭാഗവും വ്യക്തമാക്കി.

Advertisment