മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ സഭകളുടെ ഭാഗത്തുനിന്നും സമ്മര്‍ദങ്ങളുണ്ടായെന്ന വിവാദങ്ങള്‍ക്ക് പിന്നാലെ സഭാ വേദിയില്‍ ജോസ് കെ മാണിക്ക് വന്‍ സ്വീകരണം. രണ്ട് ആര്‍ച്ച് ബിഷപ്പുമാര്‍ ഉള്‍പ്പെടെ നാലു ബിഷപ്പുമാര്‍ പങ്കെടുത്ത ഇന്‍ഫാം ചടങ്ങില്‍ ഉദ്ഘാടകനായി ജോസ് കെ മാണി. മുന്നണിമാറ്റ വിവാദങ്ങള്‍ക്കു ശേഷം സഭയുടെ വേദിയില്‍ കേരളാ കോൺഗ്രസ് (എം) ചെയർമാന് ലഭിച്ച സ്വീകാര്യത ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകര്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും ഒരു ഡസനിലേറെ ബിഷപ്പുമാരും വിവിധ ദിവസങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അത്തരം വേദികളില്‍ ഒന്നിലാണ് ജോസ് കെ മാണിയെയും മുഖ്യാതിധിയായി പങ്കെടുപ്പിച്ചത്.

New Update
jose k mani-2
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ ക്രൈസ്തവ സഭകളുടെ ഭാഗത്തുനിന്നും കടുത്ത സമ്മര്‍ദങ്ങള്‍ ഉണ്ടായെന്ന വിവാദങ്ങള്‍ക്ക് പിന്നാലേ ഇന്‍ഫാം രജത ജൂബിലി വേദിയില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് ലഭിച്ചത് വന്‍ സ്വീകരണം. 

Advertisment

infam award function-19

രണ്ട് ആര്‍ച്ച് ബിഷപ്പുമാരും രണ്ട് ബിഷപ്പുമാരും പങ്കെടുത്ത വേദിയില്‍, ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ്' ദാന ചടങ്ങിലാണ് സഭ ജോസ് കെ. മാണിയെ ചേര്‍ത്തു നിര്‍ത്തുകയാണെന്ന സന്ദേശം നല്‍കുന്ന വിധം വമ്പന്‍ സ്വീകരണം ഒരുക്കിയത്.


ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടകന്‍ ജോസ് കെ. മാണിയായിരുന്നു. 


infam award function-22

കെകെ റോഡില്‍ നിന്നും വാദ്യമേളങ്ങളുടെയും ഇന്‍ഫാംകുട ചൂടിയ കര്‍ഷകരുടെയും അകമ്പടിയോടെയായിരുന്നു ജോസ് കെ. മാണിയെയും ബിഷപ്പുമാരെയും വേദിയിലേക്കു സ്വീകരിച്ചത്. 

സഭാ വേദിയില്‍ സീനിയര്‍ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വളരെ ദുര്‍ലഭമായി മാത്രമേ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരം അവസരം ലഭിക്കാറുള്ളൂ. 

infam award function-21


ഒരു മാസം നീണ്ടു നില്‍ക്കുന്ന ഇന്‍ഫാം രജത ജൂബിലി ആഘോഷ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍, ലോക്സഭാ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപി, ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ എന്നീ പ്രഗല്‍ഭരാണ് വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ വിശിഷ്ടാതിധികളായി പങ്കെടുക്കുന്നത്.


infam award function-24

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും ഒരു ഡസനിലേറെ ബിഷപ്പുമാരും വിവിധ ദിവസങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അത്തരം വേദികളില്‍ ഒന്നിലാണ് ജോസ് കെ മാണിയെയും മുഖ്യാതിധിയായി പങ്കെടുപ്പിച്ചത്.

infam award function-25


ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി 75 വയസ് കഴിഞ്ഞ 921 കര്‍ഷകരെ വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരം നല്‍കി ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനമായിരുന്നു ജോസ് കെ. മാണി നിര്‍വഹിച്ചത്.


jose k mani

രജതജൂബിലി സമാപനാഘോഷളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു ഉദ്ഘാടനം ചെയ്തത്.

ഇന്‍ഫാം വേദിയിലും പിന്നീട് സിനഡ് യോഗം നടക്കുമ്പോഴും പ്രതിപക്ഷ നേതാവ് ബിഷപ്പുമാരെ സന്ദര്‍ശിച്ചതോടെയാണു കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് എന്ന പ്രചാരണം ആരംഭിച്ചത്. പിന്നീട് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തിരുന്നു.

infam award function

പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമാകണമെന്നു കത്തോലിക്കാ സഭയില്‍ നിന്നു സമ്മര്‍ദമുണ്ടായെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിട്ടു യുഡിഎഫിലേക്കു വരുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫിലേക്ക് ഇല്ലെന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു.


വിവാദങ്ങള്‍ക്കു ശേഷം കത്തോലിക്കാ സഭയുടെ  ഒരു വേദിയില്‍ ജോസ് കെ മാണി എത്തുന്നു എന്ന പ്രത്യേകതയും ഇന്‍ഫാം സമ്മേളനത്തിനുണ്ടായിരുന്നു. സഭ ആശങ്ക ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുകയും പ്രശ്‌ന പരിഹാരത്തിനു സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പാക്കിയതും കേരളാ കോണ്‍ഗ്രസ് എമ്മായിരുന്നു.


infam award function-7

കേരളത്തിലെ മലയോര മേഖലയെയാകെ ബാധിച്ച ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രായോഗികമായ നടപടികള്‍ ഉണ്ടായതു കേരള കോണ്‍ഗ്രസ് (എം) വഹിച്ച ക്രിയാത്മകമായ പങ്കുകൊണ്ടാണ്. 

ജനവാസ മേഖലകളില്‍ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനു വന്യജീവി സംരക്ഷണ നിയമം (കേരള ഭേദഗതി) കേരള നിയമസഭ പാസാക്കിയതില്‍ നിര്‍ണായക പങ്കാണു പാര്‍ട്ടി വഹിച്ചത്. സഭ നിരന്തരം ഉന്നയിച്ച വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതു വന്യജീവി സംഘര്‍ഷങ്ങളേക്കുറിച്ചായിരുന്നു.


മലയോര മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനും ഉടമകള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിച്ചു നല്‍കുന്നതിനും ആയി ഭൂപതിപ്പ് നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ കഴിഞ്ഞു. മുനമ്പം ഭൂപ്രശ്നത്തിലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിലും ക്രിയാത്മകമായ പ്രായോഗിക നിലപാടുകളാണു പാര്‍ട്ടി സ്വീകരിച്ചത്. 


infam award function-8

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു മുനമ്പത്തെ ഭൂ ഉടമകള്‍ക്ക് ഭൂനികുതി വളരെ വേഗത്തില്‍ അടയ്ക്കുവാനുള്ള സാഹചര്യം സര്‍ക്കാര്‍തലത്തില്‍ ഒരുക്കുന്നതിലും പാര്‍ട്ടി മുഖ്യ പങ്കു വഹിച്ചു. 

അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രീംകോടതി വളരെ വേഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്ങ് മൂലം സമര്‍പ്പിക്കുന്നതിനും ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. 

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കന്യാസ്ത്രീ മഠങ്ങളില്‍ റേഷന്‍ കാര്‍ഡ് എത്തിക്കാന്‍ കഴിഞ്ഞതും കേരളാ കോണ്‍ഗ്രസിനെയും ജോസ് കെ. മാണിയെയും ചേര്‍ത്തു പിടിക്കാന്‍ കത്തോലിക്കാ സഭയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.

Advertisment