താന്‍ വീണ്ടും അധികാരത്തില്‍ എത്തിയില്ലെങ്കില്‍ പരശുരാമന്‍ വീണ്ടും വന്ന് മഴു എറിയണമെന്ന് പിണറായിക്ക് പ്രസംഗിക്കാം. പ്രധാനമന്ത്രിക്ക് താന്‍ ഇല്ലെങ്കില്‍ ഇന്ത്യാ ഭൂഖണ്ഡം തന്നെ അപ്രത്യക്ഷമാകുമെന്ന് പ്രസംഗിക്കാം. ഇങ്ങനെയുള്ള രണ്ട് ജല്‍പനങ്ങള്‍ മാത്രമാണ് ഇന്ന് നടക്കാന്‍ സാധ്യതയുള്ളത്. ഈനാംപേച്ചിക്ക് മരപ്പട്ടി എന്ന പോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ചാകില്ലെന്ന് മുരളീധരന്‍

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

New Update
k muralidharan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Advertisment

ഈനാംപേച്ചിക്ക് മരപ്പട്ടി എന്ന പോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലം ഇത്രയ്ക്ക് മാച്ചാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. 


'ഞാന്‍ വീണ്ടും അധികാരത്തില്‍ എത്തിയില്ലെങ്കില്‍ പരശുരാമന്‍ വീണ്ടും വന്ന് മഴു എറിയണമെന്ന് പിണറായിക്ക് പ്രസംഗിക്കാം. പ്രധാനമന്ത്രിക്ക് ഞാന്‍ ഇല്ലെങ്കില്‍ ഇന്ത്യാ ഭൂഖണ്ഡം തന്നെ അപ്രത്യക്ഷമാകുമെന്ന് പ്രസംഗിക്കാം.


ഇങ്ങനെയുള്ള രണ്ട് ജല്‍പനങ്ങള്‍ മാത്രമാണ് ഇന്ന് നടക്കാന്‍ സാധ്യതയുള്ളത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവല്‍പ്പക്ഷികളാണ്. 

ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി എന്നപറയുന്നതുപോലെ. പ്രധാനമന്ത്രിക്ക് പറ്റിയ മുഖ്യമന്ത്രി. ഇത്രയ്ക്ക് കോമ്പിനേഷന്‍ ബിജെപിക്ക് പോലും ഒരു സംസ്ഥാനത്തും കിട്ടില്ല.

യോഗി ആദിത്യനാഥ് പോലും മോദിക്ക് ഇത്ര മാച്ചാവില്ല. ഇവിടെ നല്ല മാച്ചാണ്. ഇതുകൊണ്ടൊന്നും ഇതിന്റെ ക്രഡിറ്റ് ഈ രണ്ടുപേര്‍ക്കും കിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതികരണം ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.