കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഇരട്ട നീതി: മുസ്ലീം മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ഹിന്ദുക്കള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മതാചാരം അനുഷ്ഠിക്കാന്‍ അനുമതി നല്‍കുമോ? നരേന്ദ്ര മോദി അധികാരത്തില്‍ നിന്ന് പുറത്ത് പോയിരുന്നെങ്കില്‍ കേരളത്തില്‍ തോക്കുമായി ആളുകള്‍ തെരുവിലിറങ്ങുമായിരുന്നുവെന്ന് സുരേന്ദ്രന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ് നടത്താന്‍ അനുമതിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയാണ്. മത തീവ്രവാദ ചിന്താഗതിക്കാരാണ് ഇതിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങളെ കെഎസ്‌യു വും എസ്എഫഐയും പിന്തുണയ്ക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

New Update
k surendran Untitledd1.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

Advertisment

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ് നടത്താന്‍ അനുമതിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയാണ്. മത തീവ്രവാദ ചിന്താഗതിക്കാരാണ് ഇതിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങളെ കെഎസ്‌യു വും എസ്എഫഐയും പിന്തുണയ്ക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഇരട്ട നീതിയാണ്. മുസ്ലീം മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ഹിന്ദുക്കള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മതാചാരം അനുഷ്ഠിക്കാന്‍ അനുമതി നല്‍കുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

നരേന്ദ്ര മോദി അധികാരത്തില്‍ നിന്ന് പുറത്ത് പോയിരുന്നെങ്കില്‍ കേരളത്തില്‍ തോക്കുമായി ആളുകള്‍ തെരുവിലിറങ്ങുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Advertisment