ശബരിമല സ്വർണക്കൊള്ളയിൽ പുതിയ വഴിത്തിരിവ്. തെളിവ് നശിപ്പിക്കുന്നതിന് മുമ്പ് കടകംപള്ളി സുരേന്ദ്രനും പി.എസ്.പ്രശാന്തും അറസ്റ്റിലാകണമെന്ന് കെ. സുരേന്ദ്രൻ. പദ്മകുമാറിന്റെ അറസ്റ്റിലൂടെ സർക്കാരിന്റെ ഗൂഢനീക്കങ്ങൾ പുറത്തുവന്നെന്നും സുരേന്ദ്രൻ

New Update
k surendran

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്ത വിക്കറ്റ് ഉടൻ വീഴുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എ.പത്മകുമാറിന്‍റെ അറസ്‌റ്റോടെ സർക്കാരും സിപിഎം നേതൃത്വവും നടത്തിയ ഗൂഢാലോചന തെളിഞ്ഞു.

Advertisment

തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്.പ്രശാന്തിനെയും അറസ്‌റ്റ് ചെയ്യാൻ എസ്ഐടി തയാറാവണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കടകംപള്ളി സുരേന്ദ്രന്‍റെയും വിശ്വസ്‌തനായ അനുയായിയാണ് എ.പത്മകുമാർ.

പല പേരുകൾ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കടകംപള്ളിയും മുഖ്യമന്ത്രിയും അതീവ താൽപര്യമെടുത്താണ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്‍റാക്കിയത്. സ്വർണക്കൊള്ളയിൽ സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും കൈകൾ ശുദ്ധമാണെന്ന് പറയുന്നതിൽ ന്യായമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertisment