കുറുപ്പന്തറ കടവ് തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം കണ്ടെത്തിയത് ചെളിയില്‍ പുതഞ്ഞ നിലയില്‍

കുറുപ്പന്തറകടവ് തോട്ടില്‍ കാക്കശേരി താഴെ ഭാഗത്തായിരുന്നു അപകടം.

New Update
image(305)

കടുത്തുരുത്തി: കുറുപ്പന്തറ കടവ് തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മാഞ്ഞൂര്‍ ചന്ദ്രമന്ദിരം പ്രസന്നകുമാറിന്റെയും അംബികയുടെയും മകന്‍ പി. വിഷ്ണു (25) ആണു മരിച്ചത്. 

Advertisment

കുറുപ്പന്തറകടവ് തോട്ടില്‍ കാക്കശേരി താഴെ ഭാഗത്തായിരുന്നു അപകടം. ഇന്നു വൈകിട്ട് ആറോടെയാണ് അപകടം. സുഹൃത്തുക്കളായ വിവേക്, അഖില്‍ എന്നിവര്‍ക്കൊപ്പമാണു വിഷ്ണു കുളിക്കാന്‍ പോയത്. 


തോട്ടില്‍ നീന്തുന്നതിനിടെ വിഷ്ണു മുങ്ങി താഴുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 


കടുത്തുരുത്തിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ചേര്‍ന്നു ചെളിയില്‍ പുതഞ്ഞിരുന്ന മൃതദേഹം പുറത്തെടുത്തു. കോതനല്ലൂരിലെ പെയ്ന്റ് കടയിലെ ജീവനക്കാരനാണു മരിച്ച വിഷ്ണു. 

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.