മാന്നാർ കൊലപാതകക്കേസ്; ഭർത്താവിനെ നാട്ടിലെത്തിക്കാനാവാതെ പൊലീസ്, റെഡ്കോർണർ നോട്ടീസിനുള്ള പുതിയ അപേക്ഷ സമർപ്പിച്ചു

ആവശ്യപ്പെട്ട വിവരങ്ങള്‍ കൂടി ചേര്‍ത്താണ് പുതിയ അപേക്ഷ അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുന്നത്. അനില്‍ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

New Update
mannr Untitledya

ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് പുതിയ അപേക്ഷ സമര്‍പ്പിച്ച് അന്വേഷണ സംഘം.

Advertisment

റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കില്‍ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള അപേക്ഷ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചത്.

ആവശ്യപ്പെട്ട വിവരങ്ങള്‍ കൂടി ചേര്‍ത്താണ് പുതിയ അപേക്ഷ അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുന്നത്. അനില്‍ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

2009 ഡിസംബറില്‍ കാണാതായ മാന്നാര്‍ എരമത്തൂര്‍ സ്വദേശി കലയുടെത് കൊലപാതകമെന്ന് ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. കലയുടെ ഭര്‍ത്താവ് അനില്‍കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് കലയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് കേസ്. ഒന്നാം പ്രതി അനില്‍ കുമാറിനെ ഇതുവരെ ഇസ്രയേലില്‍ നിന്ന് നാട്ടില്‍ എത്തിക്കാനായില്ല. 

കേസില്‍ അറസ്റ്റിലായ അനില്‍കുമാറിന്റെ ബന്ധുക്കള്‍ കൂടിയായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒന്‍പത് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ തെളിവുകള്‍ ഒന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല.

 

Advertisment