കണ്ണൂർ: സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിച്ച് നിർത്താൻ ബി.ജെ.പി - ആർ.എസ്.എസ് സംഘടനകൾ സംയുക്ത നീക്കം നടത്തുമ്പോൾ തുറന്ന വിമർശനവുമായി ബിഷപ്പുമാർ രംഗത്ത്.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വഖഫ് ഭേദഗതി മുനമ്പത്ത് ഗുണം ചെയ്യില്ലെന്ന് തുറന്നടിച്ച് നിയുക്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലും രംഗത്തിറങ്ങിയത് ബി.ജെ.പി - ആർ.എസ്.എസ് അച്യുതണ്ടിനേറ്റ കനത്ത പ്രഹരമായി.
മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്‌കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ചാണ് മാർ പാംപ്ലാനി കടുത്ത പരോക്ഷ വിമർശനം സംഘപരിവാറിനെതിരെ ദു:ഖവെള്ളി ദിനത്തിൽ അഴിച്ചുവിട്ടത്.
/sathyam/media/media_files/2024/12/13/4GViluyJbZpoJccl0tFf.jpeg)
കേക്കും ഷേക്കഹാന്റും നൽകി ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് സംസ്ഥാനത്ത് അടുപ്പിക്കാൻ തുടർച്ചയായ പരിശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബി.ജെ.പിയുടെ അടിത്തറയിളക്കുന്ന വിമർശനവുമായി രണ്ട് പേരും രംഗപ്രവേശം ചെയ്തത്.
ക്രൈസ്തവർ പരിപാവനമെന്ന് കരുതുന്ന ദു:ഖവെള്ളി രണ്ട് ബിഷപ്പുമാർ നടത്തിയ പരസ്യപ്രസ്താവനകൾ സമീപകാലത്ത് ബി.ജെ.പി ക്രൈസ്തവരെ അടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
/sathyam/media/media_files/2025/04/18/p2voU4rvCQdW0B0BRMdy.jpg)
ബിഷപ്പുമാർ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടും സംഘപരിവാറിനെ പിന്തുണയ്ക്കുന്ന കാസ മൗനിബാബയായി തുടരുകയാണ്. നിലവിൽ വഖഫ് ഭേദഗതിക്കനുകൂലമായി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്ന കാസ ക്രൈസ്തവ പീഡനങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല.
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് മദ്ധ്യപ്രദേശിലെ ജബൽപ്പൂരിലും ഒറീസയിലും വൈദിക്കൾക്ക് നേരെ സംഘപരിവാറും പൊലീസും മൃഗീയമായി നരനായാട്ട് നടത്തിയത്. ജബൽപ്പൂരിൽ കേസെടുത്തെങ്കിലും കൃത്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല.
/sathyam/media/media_files/2025/04/04/hP3acWiw0py2ZlbYSlda.jpg)
ഒറീസയിൽ പൊലീസിന്റെ ആക്രമണത്തെ ന്യയീകരിച്ചാണ് ബി.ജെ.പിയും സംഘപരിവാറും രംഗത്ത് വന്നത്. ഇതിനിടെ ഓസ്‌ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്‌റ്റെയിൻസിന്റെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട മഹേന്ദ്ര ഹെംബ്രാമിനെ ജയലിലിൽ നിന്നും ശിക്ഷയിളവ് ചെയ്ത് പുറത്തു കൊണ്ടുവന്നതും ക്രൈസ്തവ വിഭാഗങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് കൂടി ലക്ഷ്യമിട്ട് തിരുവനന്തപുരം, തൃശ്ശൂർ മുൻസിപ്പാലിറ്റികളും ആലപ്പുഴ ജില്ലയിലെ ചില പഞ്ചായത്തുകളും ലക്ഷ്യമിട്ട് ബി.ജെ.പിയും ആർ.എസ്.എസും നീക്കം സജീവമാക്കിയിരുന്നു.
എന്നാൽ വഖഫ് ഭേദഗതി നിയമത്തിൽ കെ.സി.ബി.സിയും സി.ബി.സി.ഐയും അകമഴിഞ്ഞ പിന്തുണ നൽകിയിട്ടും മുനമ്പത്ത് വഞ്ചിക്കപ്പെട്ടുവെന്ന വികാരം ക്രൈസ്തവർക്കിടയിൽ ആളിക്കത്തുകയാണ്. ഇതിനെ അതിജീവിച്ച് അവരുടെ പിന്തുണ ഇനി ബി.ജെ.പിക്ക് നേടിയെടുക്കാനാവില്ലെന്ന വിലയിരുത്തലും രാഷ്ട്രീയനിരീക്ഷകർ നടത്തിയിട്ടുണ്ട്.
/sathyam/media/media_files/2025/04/18/fVfpNlR3npRM4oeHsFzt.jpg)
നിലവിൽ പട്ടം ആർച്ച് ബിഷപ്പ് മാർക്ലീമീസും അദ്ദേഹത്തിനൊപ്പമുള്ള ചില ശവെദികരുമാണ് ബി.ജെ.പി - സംഘപരിവാർ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ക്രൈസ്തവ വൈദികരിലെ പ്രമുഖർ.
എന്നാൽ ലത്തീൻ സഭ സംഘപരിവാറിനെതിരെ കടുത്ത എതിർപ്പുന്നയിക്കുന്ന സാഹചര്യത്തിൽ ക്ലീമിസിന്റെ തലസ്ഥാനത്തെ പിന്തുണ കൊണ്ട് ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാനാവില്ലെന്നും പാർട്ടി വൃത്തങ്ങളിൽ സംസാരമുണ്ട്.