/sathyam/media/media_files/ugpljnldcENVhsJfoNEb.jpg)
കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ കോളയാട് സ്വദേശി കരുണാകരനെ സഹതടവുകാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ സഹതടവുകാരനെ അറസ്റ്റുചെയ്യാൻ അനുമതി തേടി പൊലീസ്.
കരുണാകരൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന വാക്കിങ് സ്റ്റിക്ക് ചോരപുരണ്ട നിലയിൽ പത്താം ബ്ലോക്കിലെ സെല്ലിന് പുറത്തുനിന്ന് കണ്ടെത്തി. ഇരുവരും തമ്മിൽ സ്ഥിരമായി വാക്കുതർക്കമുണ്ടാകാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സഹതടവുകാരൻ ഈ വടി ഉപയോഗിച്ച് ആക്രമിച്ചതായാണ് കരുതുന്നത്. വ്യക്തിവൈരാഗ്യത്തെ തുടർന്നാവണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
കരുണാകരന്റെ വാക്കിങ് സ്റ്റിക്ക് മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും. പ്രതിയെ അറസ്റ്റ് ചെയ്യാനായി പാലക്കാട് മജിസ്ട്രേറ്റിന്‍റെ അനുമതി ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us