ഓട്ടോറിക്ഷയില്‍ വന്നവരെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന വന്‍ മദ്യശേഖരം. പ്രതികളെ പിടിയില്‍

ആരിക്കാടിയില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് വന്ന 173 ലിറ്ററോളം കര്‍ണ്ണാടക മദ്യവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
POLICE ARREST

കാസര്‍ഗോഡ്: ആരിക്കാടിയില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് വന്ന 173 ലിറ്ററോളം കര്‍ണ്ണാടക മദ്യവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. ഗണേഷ് (39), രാജേഷ് (45) എന്നിവരാണ് പിടിയിലായത്. കാസര്‍ഗോഡ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Advertisment

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അജീഷ്.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  മഞ്ജുനാഥന്‍.വി, മോഹന കുമാര്‍, രാജേഷ്.പി എന്നിവരും കേസ് കണ്ടെടുത്ത എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.


മറ്റൊരു സംഭവത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 1.6 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഒഡീഷ കാണ്ഡഗുഡ സ്വദേശിയായ ബസന്ത ഭോയ് എന്നയാളാണ് പിടിയിലായത്. ചാലക്കുടി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു ഹരീഷും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.


പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍ പുത്തില്ലന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജു കെ.കെ, ശിവന്‍ എന്‍.യു, ഷിജു വര്‍ഗ്ഗീസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കാവ്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.