ഉസ്ബെക്കിസ്ഥാനില്‍ കുഴഞ്ഞു വീണു മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയുടെ കുടുംബത്തിനു തുണയായി കെ.സി. വേണുഗോപാല്‍ എം.പി. ഇന്ത്യൻ എംബസിയുടെ സഹായം പരിമിതമായതോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ക്രമീകരണങ്ങളും വ്യക്തിപരമായി ഏറ്റെടുത്ത് കെസി

New Update
kc venugopal alappuzha

കോട്ടയം: ഉസ്ബെക്കിസ്ഥാനില്‍ കുഴഞ്ഞു വീണു മരിച്ചു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ കുടുംബത്തിനു തുണയായി കെ.സി. വേണുഗോപാല്‍ എം.പി.

Advertisment

ഉസ്ബെക്കിസ്ഥാനിലെ താഷെക്കന്റ് സേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ പഠനത്തിനായി പോയ ആലപ്പുഴ കാവുങ്കല്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥി അശ്വിന്‍ ബാബു(24) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് തലയ്ക്കു പരുക്കേറ്റ് മരിച്ചത്.


മരണവിവരം അറിഞ്ഞ ആലപ്പുഴ എം.പി കൂടിയായ കെ.സി വേണുഗോപാല്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.


ഉസ്ബെക്കിസ്ഥാനില്‍ ഉള്ള അശ്വിന്‍ ബാബുവിന്റെ സുഹ്യത്തുക്കളേടും നാട്ടിലുള്ള ബന്ധുക്കളുമായി കെ.സി വേണുഗോപാല്‍ ഫോണില്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

തുടര്‍ന്ന് ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി കെ.സി വേണുഗോപാല്‍ ബന്ധപ്പെട്ടു. അശ്വിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണം ഒരുക്കാന്‍ എംബസിയോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു.


എന്നാല്‍, പരിമിതമായ സഹായം മാത്രമാണ് എംബസിയില്‍ നിന്നു ലഭിച്ചത്. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക സാഹായം നല്‍കാന്‍ എംബസി തയ്യാറായില്ല.


തുടര്‍ന്നു തെലുങ്കാനയില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയോ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അശ്വിന്റെ മൃതദേഹം ഡല്‍ഹി വരെ എത്തിക്കാനുള്ള ചെലവ് വഹിക്കാന്‍ മുന്നോട്ട് വന്നു. അവരുടെ സഹായത്തോടെ മൃതദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചു.


ശേഷം ഡല്‍ഹിയില്‍ നിന്നു നാട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും കെ.സി വേണുഗോപാല്‍ എം.പി വ്യക്തിപരമായി ഏര്‍പ്പെടുത്തുകയായിരുന്നു.  


സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു പെട്ടന്ന് അശ്വിന്‍ ബാബു കുഴഞ്ഞ് വീണത്. സഹപാഠികള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിലടക്കം പ്രതിസന്ധി നേരിട്ടതോടെ തകര്‍ന്നു നിന്ന കുടുംബത്തിന് താങ്ങായി എം.പി എത്തുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം 6.45 ഓടെ അശ്വിന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.

Advertisment