Advertisment

സിദ്ധാർത്ഥിന്റെ മരണം ദൗർഭാഗ്യകരം, ഇത്തരം ക്രൂരത എവിടെ നടന്നാലും അംഗീകരിക്കില്ല, മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായി- പിണറായി വിജയൻ

New Update
1428831-sitharth.webp

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ക്രൂരത എവിടെ നടന്നാലും അതിനെ അംഗീകരിക്കില്ലെന്നും അതിനു നേതൃത്വം കൊടുത്തവരെ സർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

Advertisment

എന്നാൽ സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കാണ് ജാഗ്രതക്കുറവ് ഉണ്ടായത്. സിദ്ധാർഥിന്‍റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ആരോപണ വിധേയരായ എല്ലാ വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് പൊലീസും സർക്കാരും സ്വീകരിച്ചതെന്ന് പിണറായി വി‍ജയൻ. നടപടികൾ പൂർത്തിയാക്കുന്നതിൽ ജാഗ്രതകുറവുണ്ടായി എന്ന് കണ്ടെത്തി മുന്ന് പേരെ സസ്പെൻഡ് ചെയ്തു വിശദീകരണത്തിനുശേഷം അവരെ തിരിച്ചെടുത്തു. റാഗിങിനെതിരെ സ്വീകരിക്കുന്നത് കർശന നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment