കേരള മെഗാ പോൾ 2026: യു.ഡി.എഫ് മുന്നേറ്റം, എൽ.ഡി.എഫിന് കടുത്ത വെല്ലുവിളി ; എൻ ഡി എ യുടെ അവകാശവാദങ്ങൾ പൊള്ളയെന്ന് പ്രീ പോൾ സർവ്വെ ; എൽഡിഎഫും യുഡിഎഫും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോൾ എൻഡിഎ ക്ക് പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ ലഭിക്കാൻ സാധ്യത

സമുദായ അടിസ്ഥാനത്തിലുള്ള വോട്ടിംഗ് രീതിയും യു.ഡി.എഫിന് അനുകൂലമായി മാറുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

New Update
ldf udf nda cpm congress bjp

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍ പുറത്തിറങ്ങിയ '2026 മെഗാ പോള്‍' സര്‍വേ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുന്നു. വോട്ടര്‍മാരില്‍ മാറ്റത്തിനായുള്ള മനോഭാവം ശക്തമാകുന്നതായി കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.

Advertisment

കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എല്‍.ഡി.എഫിന് ഇത്തവണ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമ്പോള്‍, കോണ്‍ഗ്രസ് നേതൃത്യമുള്ള യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.


മൊത്തം 140 നിയമസഭ മണ്ഡലങ്ങളിലായി നടത്തിയ ഈ സര്‍വേയില്‍ സംസ്ഥാനത്തുടനീളം ഏകദേശം 42,000 പേരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചു. മെഗാ പോള്‍ പ്രകാരം 4345 ശതമാനം വോട്ടു ഷെയറോടെ യു.ഡി.എഫിന് 81 മുതല്‍ 86 സീറ്റുകള്‍ വരെ നേടാനാകുമെന്ന് പ്രവചിക്കുന്നു. 


മറുവശത്ത്, 3941 ശതമാനം വോട്ടുമായി എല്‍.ഡി.എഫ് 51 മുതല്‍ 59 സീറ്റുകളുടെ പരിധിയില്‍ തന്നെ നില്‍ക്കാനിടയുണ്ട്. എന്‍.ഡി.എയ്ക്ക് 1315 ശതമാനം വോട്ടുകള്‍ ലഭിച്ചാലും സീറ്റുകള്‍ 0 മുതല്‍ 2 വരെയായി പരിമിതപ്പെടാനാണ് സാധ്യത. എന്‍ഡിഎ 35 സീറ്റ് ലക്ഷ്യമിട്ട് 10 സീറ്റുകളില്‍ വിജയമുറപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത് .

ldf udf bjp

മറ്റു പാര്‍ട്ടികള്‍ക്ക് 23 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കൂവെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളും അഴിമതി, സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചതായി ഫീല്‍ഡ് ഫീഡ്ബാക്ക് വ്യക്തമാക്കുന്നു. നിഷ്പക്ഷ വോട്ടര്‍മാരും സോഫ്റ്റ്-ലെഫ്റ്റ് വിഭാഗങ്ങളും യു.ഡി.എഫിലേക്കുള്ള ചരിവ് കാണിക്കുന്നുവെന്നാണ് സൂചന.

സമുദായ അടിസ്ഥാനത്തിലുള്ള വോട്ടിംഗ് രീതിയും യു.ഡി.എഫിന് അനുകൂലമായി മാറുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് വലിയ തോതില്‍ യു.ഡി.എഫിനൊപ്പം തുടരുമ്പോള്‍, ഐ.യു.എം.എല്‍ പിന്തുണയോടെ മുസ്ലിം വോട്ടര്‍മാരുടെ ഏകീകരണം മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പ്രത്യേകിച്ച് ഉത്തര കേരളത്തില്‍ യു.ഡി.എഫിന് ശക്തമായ മുന്നേറ്റമാണ് സര്‍വേ സൂചിപ്പിക്കുന്നത്.


സാമൂഹ്യ-സാമ്പത്തിക തലത്തില്‍ നെല്‍ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരിലുണ്ടാകുന്ന അസന്തോഷം എല്‍.ഡി.എഫിന് പ്രതികൂല സൂചനകളായി കാണപ്പെടുന്നു. പരമ്പരാഗതമായി എല്‍.ഡി.എഫിന് പിന്തുണയുള്ള ദക്ഷിണ കേരളത്തിലും ചില വിഭാഗങ്ങളില്‍ അസംതൃപ്തി ഉയരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.


ldf udf

എന്നാല്‍ ഇത് പൂര്‍ണ്ണമായ ആന്റി-ഇന്‍കമ്പന്‍സി തരംഗമെന്ന് പറയാന്‍ സര്‍വേ തയ്യാറല്ല. മത്സരം ശക്തമായിരിക്കും എന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പ് വരെ രാഷ്ട്രീയ നീക്കങ്ങള്‍, കൂട്ടുകക്ഷി സമവാക്യങ്ങള്‍, സര്‍ക്കാരിന്റെ പ്രതികരണം എന്നിവ അന്തിമ ഫലത്തെ സ്വാധീനിക്കാനിടയുണ്ട്.

എന്നിരുന്നാലും നിലവിലെ പ്രവണത തുടര്‍ന്നാല്‍ കേരളത്തില്‍ അധികാര പോരാട്ടത്തില്‍ യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടാകുമെന്ന് '2026 മെഗാ പോള്‍' സൂചിപ്പിക്കുന്നു.

Advertisment