തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങൾ കടലിൽ നിന്ന് ഇന്ധനം കുഴിച്ചെടുത്ത് സമ്പന്നമായത് പോലെ കേരളത്തിൻ്റെയും തലവര തെളിയുമോ എന്നാണ് ഇനി അറിയേണ്ടത്. കേരളത്തിൽ കടലിൽ നിന്ന് ഇന്ധനം കുഴിച്ച് എടുക്കും. പരീക്ഷണം ഉടൻ തുടങ്ങും. ഇന്ധന സാന്നിദ്ധ്യം ഉള്ളത്കൊല്ലം തീരത്ത് നിന്ന് 48 കിലോമീറ്റർ അകലെയാണ് പരീക്ഷണം.
ഒക്ടോബറിൽ ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ കൊല്ലം തീരത്ത് ഇന്ധനപര്യവേക്ഷണം ആരംഭിക്കും. പര്യവേക്ഷണം നടത്തുന്ന ജാക്ക് അപ്പ് ഡ്രില്ലിനുള്ള കരാർ നടപടികൾ ഒരുമാസത്തിനുള്ളിൽ പൂർത്തിയാകും. തീരസേവനത്തിന്റെ കരാർ ജൂണിൽ ഒപ്പിടും.
കൊല്ലം തീരത്ത് നിന്ന് 48 കിലോമീറ്റർ അകലെയാണ് പര്യവേക്ഷണം. 80 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് ഏകദേശം 6000 മീറ്റർ ആഴത്തിൽ പര്യവേക്ഷണ കിണർ നിർമ്മിക്കും. ഈ കിണറുകളിൽ കൂറ്റൻ പൈപ്പ് ലൈനുകൾ കടത്തിവിട്ടാണ് ഇന്ധന സാദ്ധ്യത പരിശോധിക്കുക.
/sathyam/media/media_files/2025/05/03/WH7phpDgEXT4EGcu8xlp.jpg)
മൂന്ന് വർഷം മുമ്പ് പര്യവേക്ഷണ കപ്പൽ ഉപയോഗിച്ച് നടത്തിയ സീസ്മിക് പഠനത്തിൽ നേരിയ ഇന്ധന സാദ്ധ്യത കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും പര്യവേക്ഷണം നടത്തുന്നത്. കന്യാകുമാരി മുതൽ എറണാകുളം വരെയുള്ള തീരഭാഗത്ത് ഇന്ധന സാദ്ധ്യതയുള്ള 17 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിനാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഡയറക്ടർ ജനറൽ ഒഫ് കാർബണിൽ നിന്ന് കരാറെടുത്തിരിക്കുന്നത്.
പര്യവേക്ഷണം നടക്കുന്നത് കൊല്ലം തീരത്താണെങ്കിലും തീരസേവനം കൊച്ചി പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. കൊല്ലം പോർട്ട് ബേസ് യാർഡ് ആക്കിയാണ് തീരസേവനത്തിനുള്ള ടെണ്ടർ ഓയിൽ ഇന്ത്യ ക്ഷണിച്ചത്. നടപടികൾ പുരോഗമിക്കവേ ബേസ് യാർഡ് കൊച്ചിയാക്കി ഓയിൽ ഇന്ത്യ ടെണ്ടർ ഭേദഗതി ചെയ്തു. കൊച്ചി പോർട്ടിൽ നിന്നാകും പര്യവേക്ഷണത്തിനുള്ള പൈപ്പുകൾ അടക്കമുള്ള സാമഗ്രികൾ കൊല്ലത്തേക്ക് കൊണ്ടുവരുക.
കടലിലെ ഇന്ധന പരീക്ഷണം കേരളത്തിന് അത്ര പരിച്ചിതം അല്ല. കടലിൽ നീളൻ കാലുകൾ ഉറപ്പിച്ച് നിറുത്തിയാണ് ജാക്ക്അപ്പ് റിഗിന്റെ പര്യവേക്ഷണം. ആദ്യ പര്യവേക്ഷണ കിണറിൽ ഇന്ധന സാന്നിദ്ധ്യമില്ലെങ്കിൽ രണ്ടാമത്തെ കിണർ നിർമ്മിക്കാൻ മറ്റൊരിടത്തേക്ക് വേഗത്തിൽ മാറ്റാനാണ് ജാക്ക്അപ്പ് റിഗ് ഓയിൽ ഇന്ത്യ തിരഞ്ഞെടുത്തത്.
/sathyam/media/post_banners/Z04rqPVhMGR6GhsnCjTo.jpg)
കൊള്ളാം തീരത്തെ കടലിൽ രണ്ട് പര്യവേക്ഷണ കിണറുകൾ കുഴിച്ച് ആയിരിക്കും പരീക്ഷണം നടത്തുക. ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാൽ ഖനനം തുടങ്ങും. കൊല്ലം തീരത്ത് വാതക, ദ്രാവക ഇന്ധനം ഉണ്ടെന്നാണ് പ്രതീക്ഷ.