അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം നേരിടും. രാജിവയ്ക്കില്ല. ഹര്‍ജിക്കാരന് തന്നോട് ശത്രുത. നിലപാട് വ്യക്തമാക്കി കിഫ്ബി സിഇഒ കെ.എം എബ്രഹാം

New Update
km abraham

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി കിഫ്ബി സിഇഒ കെ.എം എബ്രഹാം.

Advertisment

സിബിഐ അന്വേഷണം സധൈര്യം നേരിടുമെന്നും കിഫ്ബിസിഇഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കെ.എം. എബ്രഹാം നിലപാട് വ്യക്തമാക്കിയത്. കിഫ്ബി സിഇഒ സ്ഥാനത്ത് തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം.


ഹര്‍ജിക്കാരനെതിരെയും കടുത്ത ആരോപണമാണ് കെ.എം.ഏബ്രഹാം ഉന്നയിച്ചത്.


ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഇയാൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ പിഴ ചുമത്തിയതിന്‍റെ വൈരാഗ്യമാണ് ഹർജിക്കാരന്.

പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വിരോധമുണ്ട്. മുൻ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 20 കോടി രൂപയുടെ തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണെന്നും കെ.എം.ഏബ്രഹാം വ്യക്തമാക്കി. കോടതി വിധി നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.