കുരുക്കു മുറുകുന്നു. കെ.എം ഷാജഹാന്‍ നടത്തിയത് ലൈംഗിക അധിക്ഷേപമെന്ന് കേരള പ്രവാസി അസോസിയേഷന്‍ പാര്‍ട്ടി നേതാവ്. സൈബര്‍ സെല്ലിന് പരാതി നല്‍കിയത് വീഡിയോ സഹിതം. ഷാജഹാന്റെ അധിക്ഷേപ വീഡിയോയ്ക്ക് പിന്നില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഉന്നതനെന്ന് സൂചന

പ്രതിപക്ഷ നേതാവ് വി.ഡി സ്വദേശിനെ വ്യക്തിപരമായി രാഷ്ട്രീയമായും ആക്രമിക്കുന്ന വിധത്തില്‍ ആയിരുന്നു പല പോസ്റ്റുകളും വീഡിയോകളും ഷാജഹാന്‍ നിര്‍മ്മിച്ച പ്രചരിപ്പിച്ചത്

New Update
km shajahan

തിരുവനന്തപുരം: കേരള പ്രവാസി അസോസിയേഷന്‍ പാര്‍ട്ടി നേതാവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കെഎം ഷാജഹാന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കുരുക്കു മുറുകുന്നു. കെഎം ഷാജഹാന്റെ അധിക്ഷേപ പരാമര്‍ശം അടങ്ങിയ യൂട്യൂബ് ചാനലിന്റെ ലിങ്ക് അടക്കമാണ് പരാതിക്കൊപ്പം വനിതാ നേതാവ് സൈബര്‍ സെല്ലിന് നല്‍കിയിട്ടുള്ളത്. 

Advertisment

യൂട്യൂബ് ചാനലില്‍ നടത്തിയ ആദ്യക്ഷേപ പരാമര്‍ശത്തിന് പുറമേയാണ് കെഎം ഷാജഹാന്‍ ഫേസ്ബുക്കിലും യുവതിയുടെയും പ്രതിപക്ഷ നേതാവിന്റെയും ചിത്രങ്ങള്‍ ഇട്ട് ആക്ഷേപം ചെരിഞ്ഞത്.


സ്ത്രീത്വത്തെ അപമാനിക്കും വിധം ഉള്ള വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി കെഎം ഷാജഹാന്‍ പ്രചരിപ്പിച്ചു എന്നാണ് സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആറില്‍ പറയുന്നത്. വനിതാ നേതാവിനും അവരുടെ പാര്‍ട്ടിയിലെ ചെയര്‍മാനും എതിരെ വസ്തുതയ്ക്ക് നിരക്കാത്തതായ കാര്യം വീഡിയോയില്‍ മനപൂര്‍വ്വം ഉള്‍പ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. 


km shajahan

ഇതിനുപുറമെ ഷാജഹാന്റെ ഫേസ്ബുക്ക് കുറുപ്പിനെ പറ്റിയും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. പരാതിക്കാരിയെക്കുറിച്ച് വസ്തുത വിരുദ്ധമായുള്ള ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന കമന്റുകള്‍ സ്ത്രീത്വത്തെ അപമാനിക്കും വിധമാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

തന്റെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം ഷാജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി. വിവാദ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റുകളുടെ വിവരങ്ങളും ഉള്‍പ്പെടെ വനിതാ നേതാവ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്‍പ്പെടെ കമന്റുകള്‍ ഷാജഹാന്റെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. സ്ത്രീകള്‍ പൊതുരംഗത്ത് മുന്നേറാന്‍ പാടില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരം കമന്റുകള്‍ വരുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു.


ഇതിനിടെ പരാതിക്ക് ആധാരമായ വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ എം ഷാജഹാന്‍ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഷാജഹാന്റെ ഖേദപ്രകടനം അംഗീകരിച്ച് പരാതി പിന്‍വലിക്കാന്‍ വനിത നേതാവ് തയ്യാറായിട്ടില്ല. ഇതിനുപുറമേ പരാതിയില്‍ കേസെടുത്ത ഉദ്യോഗസ്ഥനെതിരെ കെ എം ഷാജഹാന്‍ പരാതിയുമായി രംഗത്തുവന്നു കഴിഞ്ഞു.


km shajahan

ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഷാജഹാന്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കെഎം ഷാജഹാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എതിരെ വലിയതോതില്‍ വസ്തുതാ വിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന് കോണ്‍ഗ്രസില്‍ നിന്നു തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി സ്വദേശിനെ വ്യക്തിപരമായി രാഷ്ട്രീയമായും ആക്രമിക്കുന്ന വിധത്തില്‍ ആയിരുന്നു പല പോസ്റ്റുകളും വീഡിയോകളും ഷാജഹാന്‍ നിര്‍മ്മിച്ച പ്രചരിപ്പിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു ഉന്നത നേതാവിന്റെ പ്രേരണയിലാണ് ഷാജഹാന്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന ആരോപണവും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ട്. 


ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമം വഴിയും വസ്തുത വിരുദ്ധപ്രചാരണം നടത്തി സതീശനെ അവഹേളിക്കുന്ന ഷാജഹാനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.


വിഷയത്തില്‍ പോലീസ് യുക്തമായ നടപടി സ്വീകരിക്കണമെന്ന് ഷാജഹാന്റെ വസ്തുതാ വിരുദ്ധ പ്രചാരണം അവസാനിപ്പിക്കണം എന്നും പ്രതിപക്ഷത്തു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.