/sathyam/media/media_files/sV55YI1kWq1wpjfc7Lwz.jpg)
കൊച്ചി: കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ് എന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണ്ണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക എന്ന് പിണറായി വിജയൻ ചോദിക്കുമ്പോൾ അത് കോൺഗ്രസ് നേതൃത്വത്തെ ലക്ഷ്യം വെച്ചാണ്. കർണ്ണാടക സർക്കാരിന് ഇക്കാര്യത്തിൽ ഭരണ പരവും നയപരവുമായ മറുപടിയുണ്ട്.
എന്നാൽ പിണറായി വിജയൻ കോൺഗ്രസിനെ ലക്ഷ്യം വെയ്ക്കുമ്പോൾ അതിൻ്റെ പിന്നിൽ മുസ്ലിം വോട്ട് ബാങ്ക് എന്ന ലക്ഷ്യം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് നടത്തിയ മുന്നേറ്റം ലീഗിൻ്റെ തോളിലേറി യുഡിഎഫ് നടത്തിയ മുന്നേറ്റം ഇതൊക്കെ സി പി എമ്മിനേയും മുഖ്യമന്ത്രിയേയും അമ്പരിപ്പിച്ചിരിക്കുകയാണ്.
നഷ്ട്ടപ്പെട്ട വിശ്വാസ്യത മുസ്‌ലിം സമുദായത്തിൽ നിന്ന് വീണ്ടെടുക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഇത്തരം നിലപാടും പ്രസ്താവനയും ഒക്കെ തിരിച്ചറിയാൻ സമൂഹത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി മനസിലാക്കിയില്ലെങ്കിൽ ഇനിയും ഇങ്ങനെ പ്രസ്താവനകൾ ആവർത്തിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us