അത്‌ലെറ്റിക്‌സിലെ വിസ്മയം ബെന്‍ജോണ്‍സണ്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു ;ഹെക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഒരു മണിക്കൂറോളം അദ്ദേഹം യാത്ര ചെയ്തു. കായൽ കാഴ്ച്ച ആസ്വദിച്ച ബെൻ ജോൺസൺ കൊച്ചിയിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു

വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളെല്ലാം അദ്ദേഹം ബെന്‍ ജോണ്‍സണ് വിശദീകരിച്ചു

New Update
1001621812

കൊച്ചി :100 മീറ്റര്‍ ഓട്ടത്തില്‍ നിരവധി മെഡലുകൾ നേടി ലോകത്തെ വിസ്മയിപ്പിച്ച ബെന്‍ജോണ്‍സണ്‍ കൊച്ചി വാട്ടര്‍ മെട്രോയിലെത്തി.

Advertisment

കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മറ്റൊരു മനുഷ്യനിര്‍മിത വിസ്മയമായ കൊച്ചി വാട്ടര്‍ മെട്രോ യാത്രയ്ക്കാണ് കൊച്ചിയിലെത്തിയത്.

ഹെക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്ത് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച അദ്ദേഹം കൊച്ചിയിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു.

തികച്ചും വിസ്മയകരം എന്നാണ് അദ്ദേഹം വാട്ടര്‍ മെട്രോയിലെ യാത്രയെ വിസ്മയിപ്പിച്ചത്.

IMG-20260128-WA0028

ഓളപ്പരപ്പിലൂടെ യാത്ര ചെയ്യുമ്പോഴും ഒട്ടും ഇളകാത്ത സുഗമമായ സഞ്ചാര അനുഭവം തികച്ചും അല്‍ഭുതപ്പെടുത്തുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. 

വൈകുന്നേരത്തോടെ വാട്ടര്‍ മെട്രോയിലെത്തിയ ബെന്‍ജോണ്‍സണെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സ്വീകരിച്ചു.

IMG-20260128-WA0026

വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളെല്ലാം അദ്ദേഹം ബെന്‍ ജോണ്‍സണ് വിശദീകരിച്ചു.

തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി റൂട്ടുകളില്‍ സഞ്ചരിച്ച് കായല്‍ കാഴച്കളും ചരിത്ര പൈതൃകങ്ങളും കണ്ടു മടങ്ങി. 

 കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ആദിത്യ രവീ ഡീസി, വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍, ഫ്‌ളീറ്റ് മാനേജര്‍ (ഓപ്പറേഷന്‍സ്) പ്രദീപ് കാര്‍ത്തികേയന്‍, കെഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സോഷ്യല്‍ മീഡിയ) കെ.കെ ജയകുമാര്‍, മാനേജര്‍ ജയശങ്കര്‍ തുടങ്ങിയവര്‍ യാത്രയില്‍ ബെന്‍ജോണ്‍സണെ അനുഗമിച്ചു.

IMG-20260128-WA0029

 വള്ളത്തില്‍ നിന്നാരംഭിച്ച് മെട്രോയില്‍ എത്തി നില്‍ക്കുന്ന കൊച്ചിയുടെ ഗതാഗത ചരിത്രം വിശദീകരിക്കുന്ന വഞ്ചി ടു മെട്രോ എന്ന കോഫിടേബിള്‍ ബുക്ക് ലോക് നാഥ് ബെഹ്‌റ ബെന്‍ജോണ്‍സണ് സമ്മാനിച്ചു.

 സന്ദര്‍ശകര്‍ക്കുള്ള ബൂക്കില്‍ വിസ്മയിപ്പിക്കുന്ന യാത്രാനുഭവം എന്ന് കുറിച്ചാണ് ബെന്‍ ജോണ്‍സണ്‍ മടങ്ങിയത്.

Advertisment