ശബരിമല സ്വർണക്കൊള്ളയിൽ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

ചെന്നൈയിൽ നിന്ന് 474 ഗ്രാം സ്വർണം അടങ്ങിയ പാക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറിയിൽ എത്തിച്ചെന്നാണ് കൽപേഷിന്റെ മൊഴി.

New Update
1001668720

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകും.

Advertisment

 ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയിൽ കൽപേഷിന് മുഖ്യപങ്കുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

ചെന്നൈയിൽ നിന്ന് 474 ഗ്രാം സ്വർണം അടങ്ങിയ പാക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറിയിൽ എത്തിച്ചെന്നാണ് കൽപേഷിന്റെ മൊഴി. ‌

ചെന്നൈയിലെ ജ്വല്ലറിയിലെ ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശിയായ കൽപേഷ്.

ജ്വല്ലറി ഉടമയുടെ നിർദേശപ്രകാരമാണ് സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം വാങ്ങിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപേഷ് പറഞ്ഞിരുന്നു.

ശബരിമലയിലെ കട്ടിള കൊണ്ടുപോയി സ്വർണം എടുത്ത കേസിൽ രണ്ടാം പ്രതിയാണ് കൽപേഷ്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേർത്തത്.

Advertisment