എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തില്‍ വന്‍ കൊഴിഞ്ഞുപോക്ക്. വിമതരുടെ എണ്ണം 15 - 20 ആയി ചുരുങ്ങി. പ്രതിഷേധിക്കാന്‍ വാടകയ്ക്ക് ആളെ ഇറക്കേണ്ട ഗതികേടില്‍ വിമത കൂട്ടം

ചില അല്‍മായരെ വാടകയ്ക്കെടുത്താണ് ഇപ്പോള്‍ വൈദികരെ തടയുന്നതുപോലുള്ള പ്രതിഷേധ പരിപാടികളുമായി വിമത വിഭാഗം മുന്നോട്ടു പോകുന്നത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നാളെ എന്തു സംഭവിക്കും ? വിമതവിഭാഗം വൈദീകര്‍ പ്രതിഷേധ റാലി നടത്തി പുറത്തേക്കോ ? വിമത വിഭാഗം വൈദീകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വാസികള്‍ ! അതിരൂപതയില്‍ വിമത വിഭാഗം പരസ്യമായി അച്ചടക്കം ലംഘിക്കുന്നത് ഇതാദ്യമല്ലെങ്കിലും വത്തിക്കാന്‍ ഭരണം നിയന്ത്രിക്കുമ്പോള്‍ അച്ചടക്കലംഘനം അനുവദിക്കില്ല. അനുസരണമില്ലായ്മ വലിയ കുറ്റം തന്നെ ! സിറോ മലബാര്‍ സഭയില്‍ പിളര്‍പ്പുണ്ടാക്കുന്ന വിമതരെ പുറത്താക്കുമോ ? വര്‍ഷങ്ങള്‍ നീണ്ട അച്ചടക്ക ലംഘനത്തിന് നാളെ തീര്‍പ്പ്

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ ശക്തമായ കുരിയാ നിലവില്‍ വരുകയും നേതൃത്വം നിലപാട് ശക്തമാക്കുകയും ചെയ്തതോടെ വിമത വിഭാഗത്തില്‍ വ്യാപക കൊഴിച്ചില്‍.

Advertisment

അനുസരണക്കേട് കാണിക്കുന്നവര്‍ സഭയ്ക്ക് പുറത്തേയ്ക്ക് എന്ന ശക്തമായ നിലപാട് കുരിയാ സ്വീകരിച്ചതോടെ ഇപ്പോള്‍ വിമതര്‍ക്കൊപ്പം പരസ്യമായ നിലപാട് സ്വീകരിക്കുന്ന വൈദികരുടെ എണ്ണം 15 - 20 ആയി ചുരുങ്ങി.


ചില അല്‍മായരെ വാടകയ്ക്കെടുത്താണ് ഇപ്പോള്‍ വൈദികരെ തടയുന്നതുപോലുള്ള പ്രതിഷേധ പരിപാടികളുമായി വിമത വിഭാഗം മുന്നോട്ടു പോകുന്നത്.


മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പുപോരുമായി രംഗത്തു വന്നിരുന്ന മാതൃകയില്‍ സഭാ നേതൃത്വം എന്ത് തീരുമാനമെടുത്താലും പ്രതികരിക്കാന്‍ ചാനലുകാരെ കണ്ടിരുന്ന ഫാ. കുര്യാക്കോസ് മുണ്ടാടനൊക്കെ ഇപ്പോള്‍ പത്രക്കാരെ കണ്ടാല്‍ ഒളിച്ചുകളി തുടങ്ങി.


fr. kuriakose mundadan

പരസ്യമായി എന്ത് നിലപാട് എടുക്കുന്നത് ശ്രദ്ധയില്‍പെട്ടാലും ഉടന്‍ നടപടി ഉണ്ടാകും എന്ന് മുണ്ടാടനും മനസിലായി കഴിഞ്ഞു. 

അങ്ങനെ വന്നാല്‍ പിന്നീട് ഉണ്ടാകാനിടയുള്ള നടപടി ഉടന്‍ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാകുമെന്ന് ഇദ്ദേഹത്തിനറിയാം.


പാലാരിവട്ടത്തും മറ്റും പുതിയ വികാരിമാരെ തടയാന്‍ ഇപ്പോള്‍ ആളുകളെ വാടകയ്ക്ക് എടുക്കേണ്ട ഗതികേടിലാണ് വിമതര്‍.


മാര്‍പാപ്പ അംഗീകരിച്ച സിനഡ് കുര്‍ബ്ബാന അര്‍പ്പിക്കാന്‍ വിസമ്മതിക്കുന്ന വൈദികര്‍ക്കെതിരെയുള്ള നടപടികളിലേയ്ക്ക് കടക്കാന്‍ അതിരൂപതാ നേതൃത്വം ഒരുങ്ങുന്നതിനിടെയാണ് വിമത വിഭാഗത്തില്‍ വന്‍ ചോര്‍ച്ച ഉണ്ടായത്.

ഇതോടെ ഇനി വിമതരുടെ കൂടെ നില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് അതിരൂപതയിലെ ഭൂരിഭാഗം വൈദികരും.

Advertisment