കളമശ്ശേരി ലഹരി വേട്ട. എസ്എഫ്ഐ ആരോപണം തള്ളി കെഎസ്‌യു പ്രവർത്തകരായ ആദിലും അനന്തുവും. ഒളിവിൽ പോയിട്ടില്ല. എസ്എഫ്ഐ തീർക്കുന്നത് രാഷ്ട്രീയ വിരോധം. അഭിരാജിനെ കേസിൽപ്പെടുത്തിയെന്ന എസ്എഫ്ഐ വാദം തള്ളി പൊലീസും. ആരെയും ഭീഷണിപ്പെടുത്തയിട്ടില്ലെന്നും റെയ്ഡിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും വിശദീകരണം

ഇതിന് മുമ്പ് കോളേജിൽ കഞ്ചവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കിലോയോളം കഞ്ചാവാണ് ഹോസ്റ്റലിൽ നിനനും പിടിച്ചെടുത്തിട്ടുള്ളത്.

New Update
govt polytechnic college kalamassery
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കളമശ്ശേരിയിൽ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ആരോപണം തള്ളി കെഎസ്‌യു പ്രവർത്തകരായ ആദിലും ആനന്തുവും. ഒളിവിൽ പോയിട്ടില്ല. ഭക്ഷണം കഴിക്കാൻ പുറത്ത് പോയതാണെന്നാണ് ആദിൽ പറയുന്നത്.

Advertisment

ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. ഹോസ്റ്റലിൽ റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടുന്ന സമയത്ത് പാർട്ട് ടൈം ജോലിയായ പോട്ടർ ഓൺലൈൻ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നുവെന്ന് അനന്തുവും പറഞ്ഞു. ഞങ്ങൾ ഓടി രക്ഷപ്പെട്ടു എന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഞങ്ങളെന്തിന് രക്ഷപ്പെടണമെന്നും അവർ ചോദിച്ചു.


കെഎസ്‌യുവിന് വേണ്ടി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പൽ മത്സരിച്ചിരുന്നു. രാഷ്ട്രീയ വിരോധമാണോ എസ്.എഫ്.ഐയുടെ ആരോപണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അവർ വ്യക്തമാക്കി.  

കേസിൽ പിടിയിലായ ആകാശ് കഞ്ചാവ് ഉപയോഗിക്കില്ലെന്നും ആരെങ്കിലും കേസിൽപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ആദിൽ പറയുന്നു. ആകാശിന്റെ മുറിയിലാണ് ആദിലും താമസിക്കുന്നത്.


ഇതിനിടെ അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ദേവരാജിന്റെ ആരോപണം പൊലീസ് തള്ളി. കൃത്യമായ തെളിവുകളുണ്ട്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. റെയ്ഡിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതാവിന്റെ മുറിയിൽ നിന്നുതന്നെയാണ് കഞ്ചാവ് പിടിച്ചതെന്നും എ.സി.പി വ്യക്തമാക്കുന്നു. 


ഇതിന് മുമ്പ് കോളേജിൽ കഞ്ചവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കിലോയോളം കഞ്ചാവാണ് ഹോസ്റ്റലിൽ നിനനും പിടിച്ചെടുത്തിട്ടുള്ളത്.

1.909 കിലോ ഗ്രാം ആകാശിന്റെ മുറിയിൽ നിന്നും കണ്ടെടുത്തെങ്കിൽ ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയിൽ നിന്നും കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് പിടച്ചെടുത്തത്. 

തങ്ങളുടെ വാദങ്ങൾ കെ.എസ്.യുവും പൊലീസും തള്ളിയതോടെ നിലവിൽ പ്രതികളെ ന്യായീകരിച്ച് രംഗത്തെത്തിയ എസ്.എഫ്.ഐ നേതാക്കൾ വെട്ടിലായി. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ ആരും തന്നെ വിഷയത്തിൽ ഇതുവരെ എസ്.എഫ്.ഐയെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടില്ല.

Advertisment