കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ കീഴടങ്ങലും അറസ്റ്റും ജാമ്യവും എല്ലാം മിന്നല്‍ വേഗത്തിലായിരുന്നു; ദേ വന്നു, ദേ പോയി... എന്നു പറഞ്ഞതുപോലെ.
ലഹരി ഉപയോഗം ചോദ്യം ചെയ്യലിനിടെ നടന്‍ സമ്മതിച്ചു. അതോടെ അതിനുള്ള ചെറിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി, കൈയ്യോടെ ജാമ്യവും നല്‍കി വിട്ടയച്ചു.
എന്നാല്‍ ഉപയോഗിക്കുന്നതിന് പതിവായി ഇയാള്‍ക്ക് ആരാണ് ലഹരി എത്തിച്ചുനല്‍കിയതെന്ന ചോദ്യമോ അന്വേഷണമോ ഉണ്ടായില്ല. അതന്വേഷിച്ചാല്‍ ഉന്നന്മാരാകും കുടുങ്ങുക.
ആരെങ്കിലും എത്തിച്ചുകൊടുക്കാതെ മാരക ലഹരി വസ്തുക്കള്‍ ഇയാള്‍ക്കെങ്ങനെ ലഭിക്കും. പതിവായി ഇയാള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നത് സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍ വഴിയും ഇയാളുടെതന്നെ ചെയ്തികളിലൂടെയും വ്യക്തം. എന്നിട്ടും അതിലൊന്നും അന്വേഷണമില്ലാതെ നടനെ വിട്ടയക്കാന്‍ തിരക്കുകൂട്ടിയത് ഒരു മഹാനടന്‍റെ ഇടപെടലിലാണെന്ന് വ്യക്തമാണ്.
/sathyam/media/media_files/2025/04/17/453MatBlrhz8wFsePXRO.webp)
കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലില്‍ ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ താരം ലഹരി ഉപയോഗത്തിന്‍റെ പരിശോധനയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി 48 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് സ്റ്റേഷനില്‍ ഹാജരായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഹരി വസ്തു കൈവശം വച്ചതിന് അറസ്റ്റിലായ നടനെ രക്ഷപെടുത്താന്‍ അണിയറയില്‍ കരുക്കള്‍ നീക്കിയത് മലയാളത്തിലെ ഒരു മഹാനടനായിരുന്നെന്നത് സിനിമാ ലോകത്ത് ചര്‍ച്ചയായിരുന്നു.
ഇയാളുടെ മകനെ ഈ കേസില്‍ അകപ്പെടാതെ രക്ഷപെടുത്തിയതിന് പാരിതോഷികമായി ഈ മഹാനടനും മകനും അഭിനയിച്ച 10 സിനിമകളില്‍ ഷൈന് അവസരം നല്‍കുമെന്നായിരുന്നു അന്നത്തെ ഓഫറുകളില്‍ ഒന്ന്. ഒപ്പം കേസില്‍ നിന്നും ശിക്ഷ ഒഴിവാക്കി രക്ഷപെടുത്തി. കേസിന്‍റെ ചിലവും വേറെ കോടികള്‍ കൈമടക്കും കൊടുത്തത്രെ.
ഷൈനൊപ്പം ഈ കേസില്‍ അകത്താകേണ്ടിയിരുന്ന വ്യക്തിയായിരുന്നു ഈ മഹാനടന്‍റെ മകനും മറ്റൊരു സംവിധായകന്‍റെ മകനായ യുവനടനും.
അതേ കൈകള്‍ ഇത്തവണയും ഷൈന്‍റെ സംരക്ഷണത്തിനെത്തി എന്നുവേണം അനുമാനിക്കാന്‍.