റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ മാലയിലുണ്ടായിരുന്നത് പുലിപ്പല്ല്. വനംവകുപ്പ് കേസെടുത്തു. ഫ്ളാറ്റിൽ നടത്തിയ തെരച്ചിലിൽ കഞ്ചാവിനു പുറമെ വടിവാളും കണ്ടെടുത്തു

പോലീസിന്റെ ചോദ്യംചെയ്യലിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടൻ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വേടൻ മൊഴിനൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

New Update
Untitledpokvedan

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ മാലയിലുണ്ടായിരുന്നത് പുലിപ്പല്ലെന്ന് വനംവകുപ്പ്.  

Advertisment

വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മാലയിലേത് പുലിപ്പല്ലാണെന്ന് ഉറപ്പിച്ചത്.


പുലിപ്പല്ലാണെന്ന് കണ്ടെത്തിയതിനെതുടർന്ന് വേടനെതിരേ ജാമ്യമില്ലാ വകുപ്പ് ചേർ കേസെടുത്തു. 


അതിനിടെ, വേടന്റെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ ഒരു വടിവാളും വാക്കത്തിയും പോലീസ് കണ്ടെടുത്തു. ഇതും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് വേടന്റെ ഫ്‌ളാറ്റിൽ എറണാകുളം ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിൽ ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.


രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഫ്‌ളാറ്റിൽ എത്തിയപ്പോൾ ഇവിടെ വേടൻ ഉൾപ്പെടെ ഒമ്പതുപേരുണ്ടായിരുന്നു. 


പോലീസിന്റെ ചോദ്യംചെയ്യലിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടൻ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വേടൻ മൊഴിനൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.