എറണാകുളം - അങ്കമാലി അതിരൂപതയിൽ സമവായ ചർച്ച സജീവം ! മെത്രാപ്പോലീത്തൻ വികാരിയുടെ ചർച്ച സഭ തള്ളിപ്പറഞ്ഞ സംഘടനയുമായി. അസാധു കുർബാന തുടരാൻ അനുവദിച്ചാൽ ആഴ്ചയിൽ ഒരു സിനഡ് കുർബാന! വിമതർക്ക് വഴങ്ങുന്നതിൽ വിശ്വാസികൾക്ക് പ്രതിഷേധം

കൂരിയ നേതൃത്വത്തിലുള്ള വൈദീകരെ ഒഴിവാക്കി വിമത വൈദീക - അൽമായ നേതാക്കളുമായാണ് ചർച്ച. 

New Update
ernakulam angamaly archdiocese

കൊച്ചി: മാർപാപ്പയുടെ  വിയോഗത്തിനിടയിലും എറണാകുളം - അങ്കമാലി അതിരൂപതയിൽ ചർച്ചകൾ തുടർന്ന് നേതൃത്വം. അതിരൂപതാ കൂരിയയെ ഒഴിവാക്കി വിമതരുമായി മെത്രാപ്പോലീത്തൻ വികാരി നേരിട്ടാണ് ചർച്ച.

Advertisment

നേരത്തെ എറണാകുളം - അങ്കമാലി അതിരൂപതാ വിഷയത്തിൽ ഔദ്യോഗികമല്ലെന്ന് സഭാ നേതൃത്വം തന്നെ വ്യക്തമാക്കിയ സംഘടനാ നേതാക്കളുമായിട്ടാണ് മെത്രാപ്പോലീത്തൻ വികാരി ചർച്ച ചെയ്യുന്നത്. സമവായം ഉണ്ടാകണമെന്ന വിധത്തിലാണ് ചർച്ച പുരോഗമിക്കുന്നത്.

കൂരിയ നേതൃത്വത്തിലുള്ള വൈദീകരെ ഒഴിവാക്കി വിമത വൈദീക - അൽമായ നേതാക്കളുമായാണ് ചർച്ച. 


ആഴ്ചയിൽ ഒരിക്കൽ ഏകീകൃത കുർബാന ചൊല്ലണം എന്നതാണ് സമവായത്തിന് മുന്നോട്ട് വയ്ക്കുന്ന നിബന്ധന. ഇതോടെ അസാധു കുർബാന നിയമവിധേയമാകും. 


ഇക്കാര്യത്തിൽ ഏകദേശ ധാരണയായതായും സൂചനയുണ്ട്. നിലവിലെ കൂരിയയെ പൂർണമായും ഒഴിവാക്കുക. ബസലിക്കയിൽ നിന്നും അഡ്മിനിസ്ട്രേറ്ററെ ഒഴിവാക്കുക എന്നതാണ് വിമതരുടെ പ്രധാന ആവശ്യം.

അത് അംഗീകരിച്ചാൽ ആഴ്ചയിലൊരിക്കൽ ഏകീകൃത കുർബാന, വികാരി സ്ഥാനത്തു നിന്നും മാറ്റപ്പെട്ട് ഇപ്പോഴും പള്ളികളിൽ തുടരുന്ന നാല് വൈദീകർ മാറി കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കും എന്നാണ് ധാരണ. ബാക്കി കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും വിമതർ  ഉറപ്പു നൽകുന്നുണ്ട്.

മെത്രാപ്പോലീത്തൻ വികാരിയായി സ്ഥാനമേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു കാര്യത്തിലും തീരുമാനമാകാത്തതിൽ മാർ ജോസഫ് പാംപ്ലാനിക്കെതിരെ വികാരമുണ്ട്. അതുകൊണ്ട് തന്നെ ഏതു വിധേനെയും സമവായം നടപ്പാക്കണമെന്ന വാശി മെത്രാപ്പോലീത്തൻ വികാരിക്കുണ്ട്. 

എന്നാൽ വിമതർക്ക് മുന്നിൽ കീഴടങ്ങുന്നതിൽ വിശ്വാസികൾ കടുത്ത എതിർപ്പിലാണ്.