വിദേശ സഹായത്തില്‍ കടുത്ത നിയന്ത്രണം. ക്രൈസ്തവ സഭകളുടെ വൃദ്ധ സദനങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍ ! 10 വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനാവാതെ സഭ. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ പ്രതിസന്ധിയാകുന്നു

ആരോഗ്യ രംഗത്ത് കേരളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും വൃദ്ധജനങ്ങളുടെ പരിപാലനത്തിലും ശുശ്രൂഷയിലും വളരെ പിന്നിലാണ്.

New Update
oldage homes

കൊച്ചി: സംസ്ഥാനത്തെ വൃദ്ധ സദനങ്ങള്‍ക്ക് ഫണ്ട് നിലച്ചതോടെ അവയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്.

Advertisment

വിദേശ ഫണ്ട് ലഭിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി നിലച്ചതോടെയാണ് പ്രവര്‍ത്തനം പ്രതിസന്ധിയിലായത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പുതിയ വൃദ്ധ സദനങ്ങളൊന്നും പുതുതായി ആരംഭിച്ചിട്ടില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്നവയുടെ തന്നെ പ്രവര്‍ത്തനങ്ങളും താറുമാറായി കഴിഞ്ഞു.


ബന്ധുക്കള്‍ ഇല്ലാത്തവരും മക്കള്‍ ഉപേക്ഷിച്ചവരുമക്കമുള്ളവരാണ്  ഓള്‍ഡ് ഏജ് ഹോമുകളില്‍ താമസിക്കുന്നത്. 


നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 722 വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം അവയുടെ കപ്പാസിറ്റിയേക്കാള്‍ കൂടുതലാണ്. 

പ്രതിദിനം ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്.

2036 ആവുമ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 22.8 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവര്‍ ആയിരിക്കുമെന്നാണ് യുഎന്‍ ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ് ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

ആരോഗ്യ രംഗത്ത് കേരളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും വൃദ്ധജനങ്ങളുടെ പരിപാലനത്തിലും ശുശ്രൂഷയിലും വളരെ പിന്നിലാണ്.


സാമൂഹ്യക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ സംസ്ഥാനത്ത് 722 അംഗീകൃത വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 


ഇതില്‍ 37 എണ്ണം പണം വാങ്ങി സേവനം നല്‍കുന്നവയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 22,180 അന്തേവാസികള്‍ ഓള്‍ഡ് ഏജ് ഹോമുകളിലുണ്ട്.

പുതിയതായി ആരെയും പ്രവേശിപ്പിക്കാന്‍ കഴിയാത്ത വിധം തിങ്ങിനിറഞ്ഞ് നില്‍ക്കുകയാണ് ഓരോ സ്ഥാപനവും. 

അതിനിടെ പൊതു- സ്വകാര്യ മേഖലയില്‍ കൂടുതല്‍ വൃദ്ധസദനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യവും സജീവമാണ്.

അനാഥരും ആശ്രയമറ്റവരുമായ പ്രായമായവരെ പരിപാലിക്കുന്ന വൃദ്ധസദനങ്ങള്‍ ഏറെയും ക്രൈസ്തവ സഭയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.