മെത്രാപ്പോലീത്തന്‍ വികാരിയെ എറണാകുളത്തെ വിശ്വാസികള്‍ തടയുന്നത് രണ്ടാം തവണ ! വത്തിക്കാനും മെത്രാപ്പോലീത്തന്‍ വികാരിയെ കൈവിടുന്നു; മാര്‍ പാംപ്ലാനി പദവിയൊഴിയുമോ ?

ഒരു ഘട്ടത്തില്‍ സഭാ സിനഡിനെ പോലും ഇക്കാര്യം പറഞ്ഞ് അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കിയതായി ആരോപണമുയര്‍ന്നിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
mar joseph pamplany

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ മെത്രാപ്പോലീത്തന്‍ വികാരിക്കെതിരെ പ്രതിഷേധം ഉയരുന്നത് ഇത് രണ്ടാം തവണ. ഇത്തവണ മണിക്കൂറുകളോളമാണ് വിശ്വാസികള്‍ മെത്രാപ്പോലീത്തന്‍ വികാരിയെ തടഞ്ഞു വച്ചത്.

Advertisment

നാലു മാസം മുമ്പാണ് തലശേരി ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി ചുമതലയേറ്റത്.


എന്നാല്‍ ചുമതലയേറ്റതു മുതല്‍ അദ്ദേഹം വിമത വൈദീകരുടെ കളിപ്പാവയായിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.


വിമത വൈദീകര്‍ക്ക് അനുകൂല നിലപാട് പലപ്പോഴും സ്വീകരിച്ചുവെന്ന് എറണാകുളത്തെ വിശ്വാസികള്‍ അദ്ദേഹത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വാസികള്‍ മെത്രാപ്പോലീത്തന്‍ വികാരിയെ  തടഞ്ഞത്.

എറണാകുളത്ത് പ്രശ്‌ന പരിഹാരത്തിന് സമവായം വേണമെന്നും അസാധു കുര്‍ബാന തുടരണമെന്നുമുള്ള നിലപാടിലായിരുന്നു മെത്രാപ്പോലീത്തന്‍ വികാരി.

ഒരു ഘട്ടത്തില്‍ സഭാ സിനഡിനെ പോലും ഇക്കാര്യം പറഞ്ഞ് അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കിയതായി ആരോപണമുയര്‍ന്നിരുന്നു.


വത്തിക്കാനിലും സമാനമായ രീതിയില്‍ മെത്രാപ്പോലീത്തന്‍ വികാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ ഇത് അംഗീകരിച്ചില്ല.


വലിയ പ്രശ്‌നം  ഉണ്ടാകുമെന്നും സഭ പിളര്‍പ്പിലേക്ക് നീങ്ങുമെന്നുമൊക്കെയായിരുന്നു മെത്രാപ്പോലീത്തന്‍ വികാരിയുടെ റിപ്പോര്‍ട്ട്. ഇത് വത്തിക്കാന്‍ തള്ളിയിരുന്നു.

തുടര്‍ന്നും വിമതരെ കൂടി വിശ്വാസത്തിലെടുത്ത് പോകാന്‍ സമവായം എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. ഇതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. 

മെത്രാപ്പോലീത്തന്‍ വികാരിയെ മാറ്റണമെന്നും ഇപ്പോള്‍ എറണാകുളത്തെ വിശ്വാസികള്‍ ആവശ്യപ്പെടുന്നുണ്ട്.