'കൈപ്പത്തി' എല്ലാം കോണ്‍ഗ്രസല്ല, രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈല്‍ എല്ലാം 'ഗാന്ധിയന്‍മാരല്ല'. വ്യാജ പ്രോഫൈലുകാര്‍ക്ക് ഒറ്റ ലക്ഷ്യം - സണ്ണി ജോസഫിനെ എങ്ങനെയും ഇകഴ്ത്തണം, സതീശനുമായി തെറ്റിക്കണം, പാര്‍ട്ടിയില്‍ ആകെ കുഴപ്പങ്ങളാണെന്ന് വരുത്തി തീര്‍ക്കണം. കെ സുധാകരനോടുപോലും പുതിയതായി പെരുത്തിഷ്ടം. കോണ്‍ഗ്രസുകാര്‍ ജാഗ്രതൈ !

നവ മാധ്യമങ്ങളിലെ ഈ പ്രൊഫൈലുകാര്‍ക്ക് കെ സുധാകരനോട് മൂന്നാല് ദിവസങ്ങളായുള്ള ഇഷ്ടവും കോണ്‍ഗ്രസിന്‍റെ കാര്യത്തിലുള്ള ആശങ്കയുമൊക്കെ കണ്ടുപഠിക്കേണ്ടതാണ്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
vd satheesan sunny joseph k sudhakaran
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നിയുക്ത കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ മതവും ഗ്രൂപ്പും കഴിവും സണ്ണിയും വിഡി സതീശനും കെസി വേണുഗോപാലുമായുമെല്ലാം ഉള്ള സൗഹൃദവുമൊക്കെ കോണ്‍ഗ്രസുകാര്‍ക്ക് മതിപ്പുള്ളത് തന്നെ ആണെങ്കിലും നവമാധ്യമങ്ങളിലെ ഇടത്, ബിജെപി പ്രൊഫൈലുകാര്‍ക്ക് തീരെ സഹിക്കുന്നില്ലത്രെ.

Advertisment

നവ മാധ്യമങ്ങളിലെ ഈ പ്രൊഫൈലുകാര്‍ക്ക് കെ സുധാകരനോട് മൂന്നാല് ദിവസങ്ങളായുള്ള ഇഷ്ടവും കോണ്‍ഗ്രസിന്‍റെ കാര്യത്തിലുള്ള ആശങ്കയുമൊക്കെ കണ്ടുപഠിക്കേണ്ടതാണ്.

സമുദായം നോക്കി പ്രസിഡന്‍റിനെ നിശ്ചയിക്കുന്നത് ശരിയാണോ.. ?, സണ്ണി കത്തോലിക്കാ സഭയുടെ നോമിനിയല്ലേ.. ?, അപ്പോള്‍ മറ്റ് സമുദായങ്ങളിലെ നേതാക്കള്‍  എന്ത് ചെയ്യും.. ?, സണ്ണിയും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഒട്ടും പൊരുത്തമേല്ല.., സണ്ണി വേണുഗോപാലിന്‍റെ ഗ്രൂപ്പാണോ ?, ഇത്രയും സാധുവായ നേതാവ് കെപിസിസി അധ്യക്ഷനായാല്‍ എന്ത് ചെയ്യാനാ.., ആന്‍റോ ആന്‍റണി പെന്തക്കോസ്ത് ആയതുകൊണ്ടാണോ അദ്ദേഹത്തെ തഴഞ്ഞത്.. ഇങ്ങനെ പോകുന്നു നവമാധ്യമങ്ങളിലെ കുറിപ്പുകള്‍.


പ്രൊഫൈല്‍ പിക്ചറുകളിലെ കൈപ്പത്തിയും കോണ്‍ഗ്രസ് പതാകയും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയുമൊക്കെ കണ്ടാല്‍ തോന്നും ഏതോ മൂത്ത കോണ്‍ഗ്രസുകാരനാണ് ഇതൊക്കെ എഴുതുന്നതെന്ന്. പക്ഷേ എല്ലാം പതിവുപോലെ തന്തയില്ലാത്ത പ്രൊഫൈലുകള്‍. പല തന്തയ്ക്ക് പിറന്നവന്മാര്‍ എന്നൊക്കെ പറയുംപോലെ പല പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നവരാണ് ഈ പോസ്റ്റുമാന്‍മാര്‍ എന്ന് ആര്‍ക്കും അറിയില്ല.


സണ്ണി ജോസഫിന്‍റെ കഴിവും പ്രാപ്തിയും ജനകീയതയും ഒക്കെ തിരക്കുന്നവര്‍ക്ക് ഒര്‍ജിനല്‍ പ്രൊഫൈലുകാര്‍ക്ക് നല്‍കാന്‍ ഒറ്റ മറുപടിയേ ഉള്ളു; എന്തായാലും എംവി ഗോവിന്ദനേക്കാള്‍ പല മടങ്ങ് ഇതിനെല്ലാം യോഗ്യനാണ് സണ്ണിഎന്ന്.

സണ്ണി ജോസഫും ഗോവിന്ദന്‍ മാഷും ഒരേ പ്രായക്കാരാണ്. മാത്രമല്ല, കെകെ ശൈലജയില്‍ നിന്നും മണ്ഡലം പിടിച്ചെടുത്ത് സിപിഎമ്മിനെ വെല്ലുവിളിച്ച് തുടര്‍ച്ചയായി പേരാവൂരില്‍ വിജയിക്കുന്ന ജനകീയ നേതാവാണ് സണ്ണി.

കെപിസിസി പ്രസി‍ഡന്‍റും പ്രതിപക്ഷ നേതാവും തമ്മില്‍ യോജിപ്പുണ്ടാകുമോ എന്നതാണ് ഈ കോണ്‍ഗ്രസ് കുപ്പായമണിഞ്ഞ ഇടത്, ബിജെപിക്കാര്‍ക്ക് അടുത്ത ആശങ്ക. പ്രതിപക്ഷ നേതാവാകാന്‍ വിഡി സതീശന് ആദ്യത്തെ പിന്തുണ സണ്ണി ജോസഫിന്‍റേതായിരുന്നു എന്നത് കോണ്‍ഗ്രസുകാര്‍ക്കറിയാം.

സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം പിന്തുണച്ച നേതാവും സതീശന്‍ തന്നെ. പക്ഷേ രണ്ടാളും തമ്മില്‍ ഉടന്‍ പൊരിഞ്ഞ അടിയായിരിക്കും എന്നാണ് വ്യാജന്മാര്‍ പറയുന്നത്.


ഏറ്റവും വലിയ ആക്രമണം സണ്ണി ജോസഫ് സീറോ മലബാര്‍ സഭയുടെ നോമിനിയാണെന്നതാണ്. മൂന്ന് ദിവസം മുമ്പ് വരെ അങ്ങനൊരു പ്രതിഛായ സണ്ണി ജോസഫിനുണ്ടായിരുന്നില്ല. മാത്രമല്ല, മണ്ഡലത്തിനുള്ളിലും പുറത്തും അദ്ദേഹം തികച്ചും ജനകീയനായിരുന്നു, നിഷ്പക്ഷനായിരുന്നു. ഇന്നേവരെ ഒരു സമുദായ നേതാവിന്‍റെയും തിണ്ണ നിരങ്ങിയ ചരിത്രം സണ്ണി ജോസഫിനില്ല.


അങ്ങനെ ഏത് വിധേനയും കോണ്‍ഗ്രസിനുള്ളില്‍ കുഴപ്പം ഉണ്ടാക്കുക, ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് ഇന്ന് വ്യാജ കൈപ്പത്തി പ്രൊഫൈലുകാരുടെ ലക്ഷ്യം. പതിയെ ഈ ചതി ഇപ്പോള്‍ കോണ്‍ഗ്രസുകാരും മനസിലാക്കി തുടങ്ങിയിരിക്കുന്നു.