തുടര്‍ച്ചയായ വിജയങ്ങള്‍ രചിച്ച് കോണ്‍ഗ്രസില്‍ പുതിയ താരോദയം - ലീഡര്‍ വി.ഡി.എസ് ! നയിച്ച 5 തെരഞ്ഞെടുപ്പുകളിലും എ പ്ലസ്. കോണ്‍ഗ്രസിനും യുഡിഎഫിനും പരിചിതമല്ലാത്ത വേറിട്ട നായകത്വം. നിലമ്പൂരില്‍ തെളിയിച്ചതും നട്ടെല്ല് വളയ്ക്കാത്ത, പ്രവര്‍ത്തകരുടെ ആത്മാഭിമാനം പണയം വയ്ക്കാത്ത വേറിട്ട ശൈലി. ഈ കഥയിലെ നായകന്‍ സതീശനാടാ... വി.ഡി സതീശന്‍

4 ഉപതെരഞ്ഞെടുപ്പുകളും ഒരു ലോക്സഭാ തെരഞ്ഞെടുപ്പും യുഡിഎഫ് വിജയിച്ചത് എ പ്ലസ് മാര്‍ക്കിലാണ്. 5 തെരഞ്ഞെടുപ്പുകളും നയിച്ച വിഡി സതീശന്‍ ആ പ്രചരണകാലത്തെ മാനേജ് ചെയ്തത് നേതാക്കള്‍ക്കെല്ലാം ഒരു പാഠ പുസ്തകമാണ്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
vd satheesan the leader
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്‍റെ പുതിയ ടീമും, പുതിയ രീതിയും നയങ്ങളും പുത്തന്‍ കുതിപ്പും വ്യക്തമാക്കുന്ന മുന്നറിയിപ്പാണ്. ഇത് അന്‍വറിന് മാത്രമല്ല, ആളും വോട്ടും ഇല്ലാത്ത ഘടകകക്ഷികള്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ്.

Advertisment

വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി വന്നതു മുതല്‍ ശീലങ്ങള്‍ മാറുകയാണ് യുഡിഎഫില്‍. പാര്‍ട്ടിയുടെയും മുന്നണിയുടെയും ഈ പാര്‍ട്ടിയെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകരുടെയും അഭിമാനം പണയം വയ്ക്കാതെ തല ഉയര്‍ത്തി പിടിച്ചുകൊണ്ടുള്ള പോരാട്ട വിജയമാണിത്.


തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പുകളില്‍ സിറ്റിംങ്ങ് സീറ്റുകളില്‍ വിജയം നേടിയത് ഇരട്ടിയും രണ്ടിരട്ടിയും ഭൂരിപക്ഷത്തിലായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷത്തിന്‍റെ 10 വര്‍ഷമായുള്ള സിറ്റിംങ്ങ് സീറ്റ് പിടിച്ചെടുത്ത് അവരുടെ തന്നെ ഭൂരിപക്ഷത്തിന്‍റെ നാലിരട്ടി ഭൂരിപക്ഷത്തിലാണ്.


അതിനിടയില്‍ കോണ്‍ഗ്രസിനെയും മുന്നണിയേയും ഹൈജാക്ക് ചെയ്യാന്‍ വന്ന പിവി അന്‍വറിനോട് 'പോയി പണി നോക്കാന്‍' പറഞ്ഞ് അന്‍വറിനെ പുറത്തു നിര്‍ത്തി മിന്നും വിജയം നേടാന്‍ തേര്‍ തെളിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ്.

സതീശന്‍റെ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് ഇത് അഞ്ചാം തവണയാണ് തെളിയുന്നത്. 4 ഉപതെരഞ്ഞെടുപ്പുകളും ഒരു ലോക്സഭാ തെരഞ്ഞെടുപ്പും യുഡിഎഫ് വിജയിച്ചത് എ പ്ലസ് മാര്‍ക്കിലാണ്. 5 തെരഞ്ഞെടുപ്പുകളും നയിച്ച വിഡി സതീശന്‍ ആ പ്രചരണകാലത്തെ മാനേജ് ചെയ്തത് നേതാക്കള്‍ക്കെല്ലാം ഒരു പാഠ പുസ്തകമാണ്.

സാധാരണ ഉപതെര‌ഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ക്യാമ്പുകള്‍ ഒരു ആള്‍ക്കൂട്ടമായി മാറുകയാണ് പതിവ്. നേതാക്കള്‍ വരുന്നു, പരിചയപ്പെടുന്നു, കൂട്ടു കൂടുന്നു, ഫോട്ടോ എടുക്കുന്നു, പോകുന്നു. പരമാവധി പണിയെടുക്കല്‍ എന്നത് 'പ്രസംഗം' മാത്രമാണ്. മൈക്ക് കിട്ടിയാല്‍ തട്ടി വിടും.


പക്ഷേ വിഡി സതീശന്‍ നേതൃത്വം ഏറ്റെടുത്തതു മുതല്‍ കളം മാറി. വോട്ട് ചേര്‍ക്കല്‍ മുതല്‍ പണി തുടങ്ങും. അതിനു മുമ്പ് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ എണ്ണയിട്ട യത്രം പോലെ ചലിക്കുമെന്നുറപ്പാക്കും.


തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങിയാല്‍ ഓരോ മണ്ഡലവും നേതാക്കള്‍ക്ക് വീതിച്ചു നല്‍കും. അവിടെ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ചാര്‍ട്ട് തയ്യാറാക്കി ചുമതലയുള്ള നേതാക്കള്‍ക്ക് നല്‍കും. മണ്ഡലത്തിലെത്തുന്ന നേതാക്കള്‍ക്ക് വന്നാലുടന്‍ അവര്‍ ചെയ്യേണ്ട ജോലി എന്തെന്ന് പറഞ്ഞു മനസിലാക്കി ചുമതല ഏല്പിച്ച് അവിടേയ്ക്ക് അയക്കും.

ഒരു നേതാക്കളെയും വെറുതെ കറങ്ങി നടക്കാന്‍ അനുവദിക്കില്ല. മണ്ഡലത്തിലെത്തിയാല്‍ അവര്‍ക്കൊരു ചുമതലയും ജോലിയുമുണ്ട്. മാത്രമല്ല, ചുമതലപ്പെട്ടവര്‍ ജോലിചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സതീശന്‍റെ ഷാഡോ ടീം മണ്ഡലത്തിലുടനീളം കറങ്ങി നടക്കും.

പണി നടക്കുന്നുണ്ടോ ഇല്ലയോ എന്ന് കൃത്യമായി വിലയിരുത്തി അവര്‍ സതീശന് റിപ്പോര്‍ട്ട് നല്‍കും. അത് കിട്ടിയാല്‍ ഉടന്‍ സതീശന്‍റെ കോള്‍ ബന്ധപ്പെട്ട ചുമതലക്കാര്‍ക്കെത്തും; അവിടെ ഇന്ന കുറവുണ്ട്, അവിടെ ജോലി നടക്കുന്നില്ല... പോസ്റ്റര്‍ പതിച്ചിട്ടില്ല, വീട് കയറ്റം പ്രോപ്പറായി നടക്കുന്നില്ല... തുടങ്ങിയ കാര്യങ്ങള്‍ ബൂത്തും ലോക്കല്‍ സ്ഥലവും പറഞ്ഞ് അങ്ങോട്ട് പറഞ്ഞു കൊടുക്കും. അതോടെ ഉഴപ്പ് നടക്കില്ലെന്ന് നേതാക്കള്‍ക്ക് പിടികിട്ടും.


രാത്രിയും പകലും വിഡി സതീശന്‍ തന്നെ മണ്ഡലത്തിലുടനീളം കറങ്ങി നടക്കും. എവിടെയാണ് കുറവെന്ന് കണ്ടെത്തും. അതാത് സ്ഥലത്തെ ചുമതലക്കാരെ അക്കാര്യം ബോധ്യപ്പെടുത്തും.


മണ്ഡലത്തിന്‍റെ സോഷ്യല്‍ എന്‍ജിനീയറിംങ്ങ് സംബന്ധിച്ച് കൃത്യമായൊരു ചിത്രം സതീശന്‍റെ മനസിലുണ്ടാകും. സമുദായ സംഘടനാ, മത നേതാക്കളെയൊക്കെ നേരില്‍ കണ്ട്, കാര്യങ്ങള്‍ വിശദീകരിച്ച് പിന്തുണ ഉറപ്പാക്കും. കാര്യഗൗരവത്തോടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന സതീശന്‍റെ ശൈലിയും നിലപാടും ഇത്തരം സമുദായ, സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ സ്വീകാര്യത നേടിക്കൊടുക്കുന്നുമുണ്ട്.

യുഡിഎഫിനും കോണ്‍ഗ്രസിനും ഇതുവരെ പരിചിതമല്ലാതിരുന്ന വേറിട്ട ശൈലിയാണ് സതീശന്‍റേത്. അതില്‍ വിജയമുണ്ട്, റിസള്‍ട്ടുമുണ്ട്. ഇതോടെ കോണ്‍ഗ്രസിന്‍റെ പുതിയ റിയല്‍ ലീഡറായി 'വിഡിഎസ് ' മാറുകയാണ്. ഈ കഥയിലെ നായകന്‍ സതീശനാണ്.