/sathyam/media/media_files/2025/01/13/IZKuqRDWz1Zdapli0IK9.jpg)
കൊല്ലം: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം നിമിത്തം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ.
ശക്തികുളങ്ങര സ്വദേശിയായ സജീവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശക്തികുളങ്ങര പാവൂർവീട്ടിൽ ശ്രീകാന്ത് (ബാലാജി) ശക്തികുളങ്ങര കിഴക്കത്തിൽവീട്ടിൽ ബ്ലാക്ക് സന്തോഷ് (ലെനിൻ) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.
ബാലാജി സജീവിൽ നിന്ന് പ്രതി പണം കടം വാങ്ങിയിരുന്നു. തിരികെ നൽകാതിരുന്നതിനെ തുടർന്ന് തർക്കം ഉണ്ടായി. തുടർന്ന് ബാലാജി സജീവിനെ അസഭ്യം പറഞ്ഞുകൊണ്ട് മർദിക്കുകയും കൂട്ടുപ്രതിയായ ലെനിന്‍റെ വെട്ടുകത്തി വാങ്ങി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അക്രമത്തിൽ സജീവിന്‍റെ തോളിലും മുതുകത്തും തലയിലും ആഴത്തിൽ മുറിവേറ്റു.
ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us