/sathyam/media/media_files/2026/01/31/1769852819-2026-01-31-15-30-03.jpg)
പത്തനംതിട്ട: കോട്ടാങ്ങലിൽ യുവതിയെ പങ്കാളിയുടെ വീട്ടിൽ വച്ച് പീഡിപ്പിച്ച് ജീവനോടെ കെട്ടിത്തൂക്കിക്കൊന്ന കേസിലെ പ്രതി നസീറിന് ജീവപര്യന്തം തടവുശിക്ഷ. നഴ്സായ ടിഞ്ചു മൈക്കിൾ ആണ് കൊല്ലപ്പെട്ടത്.
തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ സ്വദേശി നസീർ കേസിൽ കുറ്റക്കാരനെന്ന് പത്തനംതിട്ട ജില്ലാ അഡീഷണൽ ആൻഡ് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗത്തിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനും കൊലപാതകത്തിനുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി രണ്ട് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
ഈ തുക, പോലീസ് ആദ്യം അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ച ടിഞ്ചുവിന്‍റെ പങ്കാളിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. 2019 ഡിസംബർ 15 ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനൊപ്പം യുവതി ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം. തടി വാങ്ങാൻ വന്ന നസീർ വീട്ടിൽ ആരുമില്ലെന്ന് കണ്ട് യുവതിയെ ഉപദ്രവിക്കുകയായിരുന്നു.
പെരുമ്പെട്ടി പോലീസ് ജീവിതപങ്കാളിയായിരുന്ന യുവാവിനെ പ്രതിയെന്ന് സംശയിച്ച് ക്രൂരമായി തല്ലിച്ചതച്ചത് അന്ന് വിവാദമായിരുന്നു. മരിച്ച യുവതിയുടെ കഴുത്തിലുണ്ടായിരുന്ന കയറിലെ കെട്ട് ആണ് കേസിൽ നിർണായക തെളിവായത്. തടിപ്പണിക്കാർ കെട്ടുന്ന രീതി എന്ന് ക്രൈബ്രാഞ്ച് കണ്ടെത്തി.
യുവതിയുടെ നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും അടക്കം ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് വാദത്തിന് ബലംപകർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us