ചങ്ങനാശേരിയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഓണാഘോഷത്തിനിടെ സ്റ്റേഷന്‍ മാസ്റ്ററെ ചവിട്ടിയ സംഭവം.വിജിലന്‍സ് സംഘം ഡിപ്പോയിലെത്തി അന്വേഷണം നടത്തി. സ്റ്റേഷന്‍ മാസ്റ്ററെ അക്രമിച്ചതു പാടാന്‍ അവസരം നല്‍കാതെ മൈക്ക് ഓഫ് ചെയ്തതിനെ തുടര്‍ന്ന്. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ യൂണിയനുകളുടെ ഭാഗത്തു നീക്കം

കഴിഞ്ഞ രണ്ടിന് രാവിലെ എട്ടിനാരംഭിച്ച ഓണാഘോഷം പരിപാടികള്‍ വൈകുന്നേരം ആറുകഴിഞ്ഞും തുടര്‍ന്നു.

New Update
photos(287)

കോട്ടയം: കെ.എസ്.ആര്‍.ടി.സി ചങ്ങനാശേരി ഡിപ്പോയിലെ ഓണാഘോഷ പരിപാടിക്കിടെ ഒരുവിഭാഗം ജീവനക്കാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ വി.ജെ ബിനുവിനെ മര്‍ദിച്ച സംഭവത്തില്‍ കെഎസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് സംഘം അന്വേഷണം ആരംഭിച്ചു.

Advertisment

വിജിലന്‍സ് ഓഫീസറുടെ ചുമതലയുള്ള എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.ഷാജി ചങ്ങനാശേരി ഡിപ്പോയിലെത്തി അന്വേഷണം നടത്തി. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകാനാണു സാധ്യതയെങ്കിലും വിഷയം രാഷ്ട്രീയവത്കരിക്കാനും യൂണിയനുകളുടെ ഭാഗത്തു നീക്കം നടക്കുന്നുണ്ട്.


കഴിഞ്ഞ രണ്ടിന് രാവിലെ എട്ടിനാരംഭിച്ച ഓണാഘോഷം പരിപാടികള്‍ വൈകുന്നേരം ആറുകഴിഞ്ഞും തുടര്‍ന്നു. മൈക്ക് പ്രവര്‍ത്തനവും കലാപരിപാടികളും തുടര്‍ന്നപ്പോള്‍ എന്‍ക്വയറിയിലെ ഫോണിന്റെയും ഓഫീസി ന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ മൈക്ക് നിര്‍ത്തിയതിനെ തുടര്‍ന്നാണു സംഭവം അരങ്ങേറിയത്. 


ഓണാഘോഷ പരിപാടിയുടെ നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്തത് പരിപാടി അവസാനിപ്പിക്കണമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ വി.ജെ ബിനു നിര്‍ദേശിച്ചു.

രണ്ടു പാട്ടുകള്‍ പാടാന്‍ അവസരം നല്‍കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. അതുകഴിഞ്ഞപ്പോള്‍ പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ബിനു മൈക്ക് ഓഫ് ചെയ്തു.


മദ്യലഹരിയിലായിരുന്ന ഒരുവിഭാഗം ജീവനക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ കൈയേറ്റം ചെയ്യുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. സംഭവങ്ങളെല്ലാം ഡി പ്പോയിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.


സിസിടിവി ദൃശ്യങ്ങള്‍ സിഎംഡിയുടെ കോട്ടയം വിജിലന്‍സ് വിഭാഗം പരിശോധിച്ചു ബോധ്യപ്പെടുകയും പ്രശ്നനം സൃഷ്ടിച്ചവര്‍ക്കെതിരെ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

ചവിട്ടേറ്റു നിലത്തുവീണ സ്റ്റേഷന്‍ മാസ്റ്റര്‍ വി.ജെ. ബിനുവിന്റെ മുഖത്തും നെറ്റിക്കും പരുക്കേറ്റ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൊല്ലം സ്വദേശിയായ സ്റ്റേഷന്‍ മാസ്റ്റര്‍ പിന്നീട് ഡ്യൂട്ടിക്ക് വന്നിട്ടില്ല.അക്രമം സംബന്ധിച്ചു ചങ്ങനാശേരി പോലിസും കേസ് എടുത്ത് അന്വേഷിക്കുന്നുണ്ട്.

Advertisment