'മകനെയും മകളെയും ഇഡി ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരും. മകന് നക്ഷത്ര ഹോട്ടല്‍ മേടിക്കാന്‍ ആഗ്രഹമുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു'. വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്നും കാത്തിരിക്കാം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്

ബാങ്കിലെ ഉദ്യോഗസ്ഥനായ ഒരാൾക്ക് യു.എ.ഇയിൽ സ്റ്റാർ ഹോട്ടൽ വാങ്ങാൻ പറ്റുമോയെന്ന് പൊതുജനങ്ങൾക്ക് സംശയം ഉണ്ടാകാമെന്നും അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കളളപ്പണം ഉണ്ടെങ്കിൽ പറ്റുമെന്നാണ് തൻെറ ഉത്തരമെന്നും സ്വപ്ന തൻെറ പോസ്റ്റിൽ പറയുന്നുണ്ട്.

New Update
swapna suresh

കോട്ടയം: ലൈഫ് മിഷൻ ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷ്. 

Advertisment

മകനെയും മകളെയും ഇ.ഡി നല്ലത് പോലെ ചോദ്യം ചെയ്താൽ മണി മണിപോലെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന് അച്ഛന് നല്ലത് പോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടുകൊടുക്കാത്തതെന്നാണ് സ്വപ്ന സുരേഷിൻെറ ഫേസ് ബുക്ക് പോസ്റ്റിലെ വിമർശനം.


മകന് യു.എ.ഇയിൽ നക്ഷത്ര ഹോട്ടൽ വിലയ്ക്ക് വാങ്ങാൻ താൽപര്യമുണ്ടെന്നും അതിന് വേണ്ട സഹായം നൽകണമെന്ന് ബോസിനൊപ്പം കാണാൻ പോയ ഒരു ക്യാപ്റ്റൻ ആവശ്യപ്പെട്ടതായും സ്വപ്നയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.


ബാങ്കിലെ ഉദ്യോഗസ്ഥനായ ഒരാൾക്ക് യു.എ.ഇയിൽ സ്റ്റാർ ഹോട്ടൽ വാങ്ങാൻ പറ്റുമോയെന്ന് പൊതുജനങ്ങൾക്ക് സംശയം ഉണ്ടാകാമെന്നും അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കളളപ്പണം ഉണ്ടെങ്കിൽ പറ്റുമെന്നാണ് തൻെറ ഉത്തരമെന്നും സ്വപ്ന തൻെറ പോസ്റ്റിൽ പറയുന്നുണ്ട്.

വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്നും കാത്തിരിക്കാമെന്നും പറ‍ഞ്ഞുകൊണ്ടാണ് സ്വപ്ന സുരേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സ്വപ്ന സുരേഷിൻെറ ഫേസ് ബുക്ക് പോസ്റ്റിൻെറ പൂർണരൂപം.


''ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണകാരന്റൈ മകൻ ആണ് ഇഡി നോട്ടീസ് neglect ചെയ്‌തിരുനെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ... അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.


മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല് മണി മണി പോലെ എല്ലാം പുറത്ത വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.അത് നടപ്പിലാകണമെങ്കിൽ അച്ഛൻെറ സിംഹാസനം തെറിക്കണം!

ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. 

ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെവെച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി, മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)


പൊതുജനങ്ങൾക് ഉണ്ടാകുന്ന സംശയം . ഒരു ബാങ്ക് ഉദ്യോഗസ്തനായ മകന് യൂ എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ? ഉത്തരം : പറ്റും... അച്ഛൻെറ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.


NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും... നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ '' സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു

Advertisment