ശബരിമല സ്വർണപാളി വിഷയത്തിൽ അന്വേഷണം നടക്കട്ടെ, ആറാഴ്ചക്കുള്ളിൽ മുഴുവൻ കാര്യങ്ങളും പുറത്തുവരും. കേസിൽ ഉൾപ്പെട്ടവർ ആരായിരുന്നാലും നടപടിയെടുക്കും. കോടതിയുടെ നിലപാടും സർക്കാർ നിലപാടും ഒന്നുതന്നെയാണെന്നു മന്ത്രി വി.എൻ വാസവൻ

കേസിൽ ഉൾപ്പെട്ടവർ ആരായിരുന്നാലും നടപടിയെടുക്കും. കോടതിയുടെ നിലപാടും സർക്കാർ നിലപാടും ഒന്നുതന്നെയാണ്. സുതാര്യമായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുവരണം. 

New Update
vn vasavan

കോട്ടയം: ശബരിമല സ്വർണപാളി  വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പുറത്തുവരണമെന്നാണ് സർക്കാർ നിലപാടെന്നു മന്ത്രി വി.എൻ. വാസവൻ.

Advertisment

വിഷയത്തിൽ അന്വേഷണം നടക്കട്ടെ, ആറ് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി പറഞ്ഞത്. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നു. 


കേസിൽ ഉൾപ്പെട്ടവർ ആരായിരുന്നാലും നടപടിയെടുക്കും. കോടതിയുടെ നിലപാടും സർക്കാർ നിലപാടും ഒന്നുതന്നെയാണ്. സുതാര്യമായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുവരണം. 


ശബരിമലയിൽ നിന്ന് ഒരു തരി പൊന്നെങ്കിലും കൊണ്ടുപോയിട്ടുണ്ടെങ്കിൽ തിരികെ എത്തിക്കണം. കള്ളന്മാരെ ജയിലിൽ ഇടണമെന്നും മന്ത്രി പറഞ്ഞു.

Advertisment