/sathyam/media/media_files/2025/11/03/images-1280-x-960-px498-2025-11-03-11-16-31.jpg)
കോട്ടയം: റെയില്‍വെയില്‍ വിവിധ വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തോളം ഒഴിവുകളുണ്ടെങ്കിലും അതു നികത്താനുള്ള ഒരു നടപടിയും റെയില്‍വെയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
ഇതു സുരക്ഷാ വീഴ്ചകള്‍ക്കു കാരണമാകുന്നു. റെയില്‍വെ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്ന നടപടി മുന്നേറുകയാണ്.
കേരളത്തില്‍ കൊല്ലം, എറണാകുളം സൗത്ത്, ടൗണ്‍ സ്റ്റേഷനുകളാണ് ഇങ്ങനെ നവീകരിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍, സുരക്ഷ കുറഞ്ഞ മറ്റു സ്റ്റേഷനുകളില്‍ നിന്നു ടിക്കറ്റെടുക്കാതെ പോലും അക്രമികള്‍ക്കു ട്രെയിനുകളില്‍ കയറിപ്പറ്റാന്‍ സാധിക്കുമെന്ന അവസ്ഥയുണ്ട്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറവാണെങ്കിലും ഇവിടെയും ഇത്തരക്കാര്‍ ഏറെയുണ്ട്. ഇവര്‍ ട്രെയിനില്‍ എന്തെങ്കിലും അക്രമം കാട്ടിയാല്‍ കണ്ടെത്തുക പോലും ദുഷ്‌കരമാണ്.
ടിക്കറ്റില്ലാത്തവരെ പിടികൂടി പിഴയീടാക്കാന്‍ ടി.ടി.ഇ മാരെക്കൂടാതെ സ്പെഷല്‍ സ്‌ക്വാഡും കേരളത്തിലുണ്ട്.
ഇവര്‍ക്കു പ്രതിമാസം ഫൈനായി ഈടാക്കേണ്ട തുകയ്ക്കു ടാര്‍ജറ്റും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, കാലുകുത്താന്‍ ഇടയില്ലാത്ത മെമുവിലും വേണാട് പോലുള്ള ലോക്കല്‍ ട്രെയിനുകളില്‍ ഇത്തരം പരിശോധനകള്‍ സാധ്യമല്ല.
ട്രെയിനുകളില്‍ യാത്രക്കാര്‍ക്കു മാത്രമല്ല, ടി.ടി.ഇ മാരടക്കമുള്ള ജീവനക്കാര്‍ക്ക് നേരെ പോലും തുടരെ ആക്രമണങ്ങളുണ്ടാകുന്നതു യാത്രക്കാരുടെയും ജീവനക്കാരുടെയും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
എറണാകുളം- പാട്ന എക്സ്പ്രസില്‍ ഉത്തരേന്ത്യക്കാരനായ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടി.ടി.ഇ വിനോദിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ ദാരുണ സംഭവം ട്രെയിന്‍ യാത്രക്കാരെ മാത്രമല്ല, റെയില്‍വെ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചതാണ്.
ട്രെയിനില്‍ യാത്രക്കാരെ ആക്രമിക്കുക മാത്രല്ല, കൊലപ്പെടുത്തിയ സംഭവങ്ങള്‍ വരെ കേരളത്തില്‍ നടന്നിട്ടുണ്ട്.
വനിതാ കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയും തള്ളിയിട്ടു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി ഗോവിന്ദച്ചാമി ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.
സുരക്ഷാ നടപടികള്‍ എല്ലാം തുടങ്ങിയെടുത്തു തന്നെ നില്‍ക്കുന്നു എന്നതാണ് വർക്കലയിൽ വെച്ച് ഓടുന്ന ട്രെയിനില്‍ നിന്നു ഒരു പെണ്‍കുട്ടിയെ ചവിട്ടി താഴെയിടുകയും മറ്റൊരു പെണ്‍കുട്ടിയെ തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം തെളിയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us