ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ പൂജാസമയത്ത് ഉണ്ടായിരുന്നു എന്നു ആഭിചാരത്തിന് ഇരയായ യുവതി. ഭര്‍ത്താവിന്റെ അമ്മയുടെ നിര്‍ദേശപ്രകാരമാണു മന്ത്രവാദം നടത്തിയത്. ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റിയെന്നും യുവതിയുടെ വെളിപ്പെടുത്തൽ

മന്ത്രവാദി പ്രാര്‍ഥിച്ചു സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിനു പിന്നാലെ കാലില്‍ പട്ടുകൊണ്ടു നീളത്തില്‍ കെട്ടി. 11 മണിയോടെ പൂജ തുടങ്ങിയെന്നും യുവതി പറയുന്നു.

New Update
black magic
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റിയെന്നും തിരുവഞ്ചൂരില്‍ ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ ആഭിചാര ക്രിയയ്ക്ക് ഇരായായ യുവതി. 

Advertisment

അഖില്‍ദാസിനെ പ്രണയിച്ച യുവതി ഒപ്പം ജീവിക്കുന്നതിനായി ഇറങ്ങിപ്പോരുകയായിരുന്നു. വിവാഹം ഇപ്പോള്‍ നടത്തരുതെന്നു പൂജാരി പറഞ്ഞതിനാല്‍ തന്റെ വിവാഹം കുടുംബം നടത്തിയില്ലെന്നും ദോഷം മാറാന്‍ കാത്തിരുന്നു.


ഭര്‍ത്താവിന്റെ അമ്മയുടെ നിര്‍ദേശപ്രകാരമാണു മന്ത്രവാദം നടത്തിയത്. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ പൂജാസമയത്ത് ഉണ്ടായിരുന്നു. ഭര്‍ത്താവിനു സ്വന്തം വീട്ടുകാരുടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നതായി കരുതുന്നില്ലെന്നും യുവതി പറഞ്ഞു.


മന്ത്രവാദി പ്രാര്‍ഥിച്ചു സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിനു പിന്നാലെ കാലില്‍ പട്ടുകൊണ്ടു നീളത്തില്‍ കെട്ടി. 11 മണിയോടെ പൂജ തുടങ്ങിയെന്നും യുവതി പറയുന്നു. പത്തുമണിക്കൂറോളം നീണ്ട പൂജകള്‍ക്കിടെ ബോധം മറയുന്നതു വരെ മദ്യം കുടിപ്പിച്ചുവെന്നും യുവതി ഓര്‍ത്തെടുത്തു. 

അവര്‍ ഭസ്മം തീറ്റിച്ചു. താന്‍ മദ്യപിച്ചുവെന്നും ബീഡി വലിച്ചുവെന്നുമാണു ഭര്‍ത്താവിന്റെ അമ്മയും പെങ്ങളും പറഞ്ഞതെന്നും യുവതി പറഞ്ഞു. ബീഡിവിച്ചതൊന്നും ഓര്‍മയില്ലെന്നും എന്നാല്‍ നെറ്റിയിലടക്കം പൊള്ളലേറ്റ പാടുകളുണ്ടെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.


മന്ത്രവാദത്തിന്റെയും പൂജയുടെയും ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ സഹോദരി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ താന്‍ തന്റെ സഹോദരിക്കും പോലീസിനും കൈമാറിയെന്നും യുവതി വ്യക്തമാക്കുന്നു. 


അതേസമയം, പൂജ നടത്തി മൂന്നാം ദിവസം തന്റെ അമ്മയ്ക്കു സുഖമില്ലാതെ വന്നതോടെ ഭയന്നു പോയി. മൂന്നു ദിവസത്തിനുള്ളില്‍ ഫോണ്‍ കോള്‍ വരുമെന്ന് പൂജാരി തന്നോട് പറഞ്ഞിരുന്നുവെന്നും അമ്മയ്ക്ക് സുഖമില്ലെന്ന് വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞതോടെ താന്‍ ഭയന്നുവെന്നും തുടര്‍ന്നാണു സഹോദരിയെ കണ്ട് വിവരം പറഞ്ഞതെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദി പത്തനംതിട്ട സ്വദേശി ശിവദാസ്, യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസ്, പിതാവ് ദാസ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭര്‍തൃ മാതാവ് ഉള്‍പ്പടെ ഉള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്.

Advertisment