/sathyam/media/media_files/2025/12/26/images-2025-12-26-12-17-10.jpg)
കോട്ടയം: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ അപ്പീലിൽ പ്രതീക്ഷവെച്ച് സംസ്ഥാന സർക്കാർ.
കോടതി വിധിയോടെ നഷ്ടപരിഹാരം നൽകാനുള്ള കണക്കെടുപ്പുകൾ നിർത്തിവെച്ചിരിക്കുകയാണ്. വിധിയിൽ വൈകാതെ അപ്പീൽ പോകാൻ സർക്കാർ തയാറെടുക്കുകയാണ്.
സംസ്ഥാനത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിമലയിൽ വിഭാവനം ചെയ്യുന്നതെന്നും അതിനുവേണ്ടി കേന്ദ്രനയം പിൻതുടർന്നാണ് 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതെന്നും സംസ്ഥാനസർക്കാർ കോടതിയെ അറിയിക്കും.
ശബരിമല വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നത് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേയുള്ള അപ്പീലിൽ ഈ വാദമാകും സംസ്ഥാനം പ്രധാനമായും ഉയർത്തുക. ഇതിനായി പദ്ധതിയുടെ രൂപരേഖ സർക്കാർ കോടതിയിൽ സമർപ്പിക്കേണ്ടതായി വരും.
പുതിയതായിവരുന്ന ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ടെർമിനൽ, റൺവേ എന്നിവയ്ക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
ഡൽഹിയിലെ നോയിഡയിൽ സ്ഥാപിക്കുന്ന പുതിയ വിമാനത്താവളത്തിന് 7200 ഏക്കറാണ് ഏറ്റെടുത്തത്. ഹൈദരാബാദിൽ 5500 ഏക്കറും ബെംഗളൂരുവിൽ 4000 ഏക്കറും തമിഴ്‌നാട്ടിലെ പരന്തരൂരിൽ 5367 ഏക്കറും ഏറ്റെടുത്തു.
വിമാനത്താവളങ്ങൾ യാത്രക്കാർക്കുവേണ്ട അടിസ്ഥാന സൗകര്യംകൂടി ഉറപ്പാക്കും വിധത്തിലുള്ളതാകണമെന്നാണ് കേന്ദ്രനയത്തിലെ കാഴ്ചപ്പാട്.
2008-ലാണ് കേന്ദ്രനയം അംഗീകരിച്ചത്. ഇതിനുശേഷമാണ് കണ്ണൂർ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തുടങ്ങിയത്.
വലിയവിമാനത്താവളത്തിനുപോലും 1200 ഏക്കർ മതിയാവുമ്പോൾ ശബരിമല വിമാനത്താവളത്തിന് എന്തിനാണ് 2570 ഏക്കർ എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്.
അപ്പീലിൽ അനുകൂല വിധി ഉണ്ടാകുമെന്നും സർക്കാർ കരുതുന്നു.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ നിയമക്കുരുക്കിലായതോടെ കൊടുമൺ പ്ലാന്റേഷനിൽ വിമാനത്താവളമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാ ളിഞ്ഞിരിക്കുകയാണെന്ന് ശബരിമല വിമാനത്താവള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
സർക്കാർ ഇനിയെങ്കിലും യാഥാർഥ്യം ഉൾക്കൊണ്ട് ശബരിമല വിമാനത്താവളത്തിന് കൊടുമൺ പ്ലാന്റേഷൻ ഭൂമി തെരഞ്ഞെടുക്കണം. 2015 മുതൽ ശബരിമല തീർഥാടകർക്കായി ശബരി വിമാനത്താവളം എന്ന ആശയവുമായി സർക്കാർ മുന്നോട്ടുവന്നതാണ്.
എന്നാൽ അന്നുമുതൽ നിയമക്കുരുക്കിലായി പദ്ധതി നീണ്ടു പോകുന്ന അവസ്ഥയാണ്. പത്തനംതിട്ട ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കിടക്കുമ്പോൾ കോടികൾ മുടക്കി ചെറുവള്ളിയിലെ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
കൊടുമൺ പ്ലാന്റേഷൻ ഭൂമി എല്ലാം കൊണ്ടും ശബരി വിമാനത്താവളത്തിന് അനുയോജ്യമാണ്. ഹൈകോടതി ഈ സ്ഥലം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനായി സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്നാണ് ആക്ഷേപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us