കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യു അന്തരിച്ചു. മരണം ഇന്ന് പുലർച്ച പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ

നിയമസഭയിലെ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയർമാൻ, റബ്ബർ മാർക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

New Update
604747484_1419078833130634_8965579383828725798_n

കോട്ടയം: കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യു അന്തരിച്ചു. ഡിസംബർ  30 ചൊവ്വാഴ്ച  പുലർച്ചെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം.

Advertisment

ഭൗതിക ശരീരം കടുത്തുരുത്തി കാപ്പുംതലയിലുള്ള വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരും. സംസ്ക്കാര ശുശ്രഷ നാളെ (ഡിസംബർ 31 ) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തും.

കേരള കോൺഗ്രസ് (എം) പ്രതിനിധിയായി ഒമ്പതാം കേരള നിയമസഭയിൽ (1991-1996) അദ്ദേഹം കടുത്തുരുത്തിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.  

പി.ജെ. മാത്യുവിന്റെ മകനായി 1950 സെപ്റ്റംബർ 30-നാണ് അദ്ദേഹം ജനിച്ചത്. നിയമബിരുദധാരിയായ  അദ്ദേഹം ഒരു അഭിഭാഷകൻ കൂടിയായിരുന്നു. കുസുമം മാത്യുവാണ് ഭാര്യ; മൂന്ന് മക്കളുണ്ട്. 

നിയമസഭയിലെ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയർമാൻ, റബ്ബർ മാർക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് , യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisment