ശബരി റെയിൽ സ്വപ്നം കണ്ടു മലയോര മേഖല. തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള കെആർഡിസിഎൽ ശുപാർശയിൽ പ്രതീക്ഷ വെച്ച് ജനം. മധ്യകേരളത്തിൻ്റെ വികസന കുതിപ്പിനും കരുത്തേകും

പദ്ധതിച്ചെലവ് പങ്കിടാൻ നേരത്തേതന്നെ സംസ്ഥാനം തയ്യാറാകുകയും 2021-ലെ ബജറ്റിൽ കിഫ്ബി വഴി 2,000 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.

New Update
sabari

കോട്ടയം:  ശബരി റെയിൽപ്പാത രണ്ടാം ഘട്ടം തിരുവനന്തപുരത്തേക്ക് നീട്ടുന്നത്  യാഥാർഥ്യമായാൽ മലയോരമേഖലയ്ക്ക് വൻ നേട്ടമാകും.

Advertisment

അങ്കമാലി-എരുമേലി ശബരിപാത തിരുവനന്തപുരത്തേക്ക് നീട്ടാൻ കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) ശിപാർശചെയ്തത്  കിഴക്കൻ മേഖലയിൽ വീണ്ടും പ്രതീക്ഷയുണർത്തുകയാണ്.

1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത. അങ്കമാലിയിൽനിന്ന്‌ എരുമേലി, പുനലൂർവഴി തിരുവനന്തപുരത്തേക്ക് 111 കിലോമീറ്റർ ദൈർഘ്യംവരുന്ന റെയിൽപ്പാത നിർമിക്കുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തിൽ എരുമേലിവരെയും രണ്ടാംഘട്ടത്തിൽ പുനലൂർവരെയും മൂന്നാംഘട്ടത്തിൽ തിരുവനന്തപുരംവരെയും നീളുന്ന തരത്തിലാണിത് വിഭാവനം ചെയ്തത്.


ഇതിനായി 25 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും 264 കോടി രൂപ ചെലവഴിച്ച് അങ്കമാലിയിൽനിന്ന്‌ കാലടിവരെ ഏഴുകിലോമീറ്റർ പാളവും കാലടി സ്റ്റേഷനും പെരിയാറിനു കുറുകേ ഒരുകിലോമീറ്റർ നീളമുള്ള പാലവും നിർമിക്കുകയും ചെയ്തു. അഭിപ്രായവ്യത്യാസവും മെല്ലെപ്പോക്കുംമൂലം 2019-ൽ പദ്ധതി റെയിൽവേ മരവിപ്പിച്ചു. 


എന്നാൽ 2023-ലെ കേന്ദ്ര ബജറ്റിൽ അപ്രതീക്ഷിതമായി 100 കോടി രൂപ വകയിരുത്തിയതോടെ പദ്ധതി വീണ്ടും ശ്രദ്ധയിലേക്കുവന്നു. മൊത്തം അടങ്കൽ 3,810 കോടി രൂപയായി പുതുക്കുകയും ചെയ്തു.

പദ്ധതിച്ചെലവ് പങ്കിടാൻ നേരത്തേതന്നെ സംസ്ഥാനം തയ്യാറാകുകയും 2021-ലെ ബജറ്റിൽ കിഫ്ബി വഴി 2,000 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.

രണ്ടാംഘട്ടത്തിൽ പാത പുനലൂർവരെ നീട്ടുമെന്ന് 2021-ലെ നിയമസഭാസമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ പുനലൂർ എംഎൽഎ പി.എസ്. 


സുപാലിന് ഉറപ്പുനൽകിയിരുന്നു. പാത പുനലൂർവഴി നീട്ടണമെന്നാവശ്യപ്പെട്ട് 2021 സെപ്റ്റംബറിൽ പുനലൂർ നഗരസഭ പ്രമേയം പാസാക്കി സർക്കാരിന്‌ സമർപ്പിക്കുകയും ചെയ്തിരുന്നു.


മലയോര മേലയ്ക്കു വിഴിഞ്ഞം തുറമുഖത്തേക്ക് പാത തുറക്കുന്നതോടെ പൈനാപ്പിൾ, റബ്ബർ, കുരുമുളക് തുടങ്ങിയ കാർഷികോത്പന്നങ്ങളും പ്ലൈവുഡും നേരിട്ട് തുറമുഖത്തെത്തിച്ച് കയറ്റുമതി ചെയ്യാനാകും. ഇത്‌ കർഷകർക്കും ഉത്‌പാദകർക്കും ഗുണംചെയ്യും.

തോട്ടംമേഖലയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് കിഴക്കൻ നഗരങ്ങളിൽ തുറമുഖ അനുബന്ധ വ്യവസായങ്ങൾ വളരാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.


പദ്ധതിയുടെ നിർദിഷ്ട ഡി.പി.ആർ പ്രകാരം ഒറ്റവരി പാതയുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു. 


വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ശബരി പദ്ധതി ഇരട്ട ലൈനിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയ സാഹചര്യത്തിൽ ഡിസംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കും. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും ധാരണയായി. ആദ്യഘട്ടത്തില്‍ അങ്കമാലി-എരുമേലി-നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. 

നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചുകിട്ടാന്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടും. ആർ.ബി.ഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്നാണ് നിലപാട്.

Advertisment